ഹോസൂരിന് സമീപമുളള ഈ സ്ഥലത്ത് പോലീസ് എത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെ. ബാഗലൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാവിലെ വരെ കഴിഞ്ഞു. രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പോലീസ് കണ്ടെത്തി. കാറിന് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നു. ബഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറില്‍ എന്നും കണ്ടെത്തി.
യുവതി മുഖ്യമന്ത്രിക്ക് നേരിട്ടെത്തി പരാതി നല്കിയതിൽപ്പിനെയാണ് രാഹുൽ ഒളിവിൽപ്പോയത്.
മാങ്കൂട്ടത്തിൽ സംസ്ഥാനമോ രാജ്യം പോലും വിട്ടുപോകാനോ ശ്രമിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഗർഭഛിദ്ര ഗുളികകൾ വാങ്ങിയ ഇടനിലക്കാരനെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, മാങ്കൂട്ടത്തിലിന്റെ സുഹൃത്തും അടൂരിലെ വ്യവസായിയുമായ ജോബി ജോസഫിനെയും പോലീസ് കൂട്ടുപ്രതിയാക്കി. എംഎൽഎയ്ക്കും സുഹൃത്തിനുമായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
advertisement
ബലാത്സംഗം, ഗുരുതരമായ പരിക്കേൽപ്പിക്കൽ, സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് പുറമെ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 89 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ) ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. 2025 മാർച്ച് മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ആക്രമണത്തിന് ശേഷം എംഎൽഎ തന്റെ നഗ്നചിത്രങ്ങൾ പകർത്തിയതായും എഫ്‌ഐആറിൽ പറയുന്നു. ഗർഭിണിയായ ശേഷം, പാലക്കാട്ടെ ഒരു ഫ്ലാറ്റിൽ വെച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു.
തുടർന്ന് എംഎൽഎയുടെ സുഹൃത്ത് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഗർഭഛിദ്ര ഗുളികകൾ നൽകി നിർബന്ധിച്ച് കഴിപ്പിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽപ്പറയുന്നു.
Summary: Police found the hideout of the absconding Rahul MLA in Mamkootathil. Rahul hid in Bagalur, which is on the Tamil Nadu-Karnataka border. Rahul crossed into Karnataka just before the Kerala police arrived. The police reached here from Coimbatore. It is only ten minutes to cross into Karnataka from Bagalur
