TRENDING:

Rahul Mamkootathil | രാഹുൽ മാങ്കൂട്ടത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി പിന്നീട്

Last Updated:

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി അടച്ചിട്ട മുറിയിൽ വാദം കേട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുവതിയുടെ പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil MLA) മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധിപറയൽ മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി അടച്ചിട്ട മുറിയിൽ വാദം കേട്ടു. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുളളതിനാൽ, വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
advertisement

രാഹുലിന്റെ അഭിഭാഷകൻ യുവതിക്കെതിരായ തെളിവുകളായി പെൻഡ്രൈവുകളും വീഡിയോകളും സമർപ്പിച്ചിട്ടുണ്ട്. അഡ്വ. ശാസ്തമംഗലം അജിത് കുമാറാണ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്. ബലാത്സംഗവും ഗർഭഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച എല്ലാ കാര്യങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ അംഗീകരിച്ചിട്ടുണ്ട്.

പെൺകുട്ടിയുമായി പരിചയമുണ്ട്. പ്രണയബന്ധമുണ്ടായിരുന്നു. പെൺകുട്ടി പറഞ്ഞതുപോലെ ഫ്ലാറ്റിൽ എത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ അംഗീകരിക്കുന്നുണ്ട്.

എന്നാൽ, ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗർഭഛിദ്രം ചെയ്‌തിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്.

ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ കാരണമായേക്കാം എന്നും, കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും, രാഹുൽ സ്ഥിരം കുറ്റവാളിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.

advertisement

അന്വേഷണവുമായി രാഹുൽ സഹകരിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ മറുവാദം ഉന്നയിച്ചു.

ഡിജിറ്റൽ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പറയുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിയെ ബോധിപ്പിച്ചു.

നടന്നത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന. പരാതിക്കാരി ചാറ്റുകളും കോളുകളും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചു എന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ.

രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ നിലനിൽക്കുമെന്ന് വാദിച്ച പ്രോസിക്യൂഷൻ, ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട് എന്നും അതിജീവിത ഗർഭിണിയായി ഇരിക്കുന്ന അവസ്ഥയിൽ പോലും ബലാത്സംഗം ചെയ്യുകയും, ശേഷം അശാസ്ത്രീയമായി നിർബന്ധിത ഗർഭഛിദ്രം നടത്തി എന്നും പ്രോസിക്യൂഷൻ. യുവതിയെ രാഹുൽ ക്രൂരമായി ഉപദ്രവിച്ചു. അവരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് രാഹുൽ തള്ളിവിട്ടു.

advertisement

യുവതി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി കൊടുത്തതിൽപ്പിന്നെ മാങ്കൂട്ടത്തിൽ ഒളിവിലാണ്. തമിഴ്നാട്- കർണാടക അതിർത്തി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണസംഘം എത്തിയെങ്കിലും, ഇദ്ദേഹത്തെ കണ്ടെത്താനായില്ല. സുഹൃത്തായ യുവനടിയുടെ പോളോ കാറിൽ യാത്രതിരിച്ച മാങ്കൂട്ടത്തിൽ, കൊഴിഞ്ഞാമ്പാറ വഴി തമിഴ്‌നാട്ടിലേക്ക് കടക്കുകയും, നടുപ്പുണി എത്തും മുമ്പ് സി.സി.ടി.വിക്ക് പുറത്തുള്ള വഴിയിലൂടെ തമിഴ്‌നാട്ടിലേക്ക് കടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

യുവതിയെ പീഡിപ്പിച്ച്, ഭീഷണിപ്പെടുത്തി നിർബന്ധിത ഗർഭഛിദ്രം നടത്തിയ കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തലേദിവസം, മാങ്കൂട്ടത്തിലിനെതിരെ ബംഗളുരുവിൽ നിന്നുള്ള 23കാരിയുടെ പീഡന പരാതി വാർത്തകളിലൂടെ പുറത്തുവന്നു.

advertisement

23 വയസ്സുള്ള മലയാളിയാണെന്ന് പരിചയപ്പെടുത്തിയ ഹർജിക്കാരി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇമെയിൽ അയച്ചു. വിവാഹം വാഗ്ദാനം നൽകി ഹോംസ്റ്റേയിലേക്ക് ക്ഷണിച്ച ശേഷം മാങ്കൂട്ടത്തിൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചു.

സണ്ണി ജോസഫ് പരാതി പോലീസിന് കൈമാറി. അതിൽ തീയതിയോ പരാതിക്കാരിയുടെ വിശദാംശങ്ങളോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

മാങ്കൂട്ടത്തിലിന്റെ സഹായിയും, അടൂർ മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കോൺഗ്രസ് നേതാവ് ഫെനി നൈനാൻ, തന്നെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന സ്ഥലത്തേക്ക് കാറിൽ കൊണ്ടുപോയി എന്നും ഇമെയിൽ അയച്ച യുവതി ആരോപിച്ചു.

advertisement

മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി എന്ന വാദം ഫെനി നൈനാൻ നിഷേധിച്ചു. ഇമെയിലിന്റെ "സംശയാസ്പദമായ ഉറവിടം, സത്യസന്ധത" എന്നിവ അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് അപേക്ഷിച്ചു.

തുടർച്ചയായ ലൈംഗികചൂഷണ ആരോപണങ്ങളെത്തുടർന്ന് ഓഗസ്റ്റിൽ കോൺഗ്രസ് മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Verdict in anticipatory bail plea of Palakkad MLA Rahul Mamkootathil, who is absconding in a complaint of harassment by a young woman, has been postponed. The hearing completed in Thiruvananthapuram District Sessions Court. The court heard the anticipatory bail application in a closed room. Mankootathil had requested that the hearing be held in a closed room as there was information that affected his privacy

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rahul Mamkootathil | രാഹുൽ മാങ്കൂട്ടത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി പിന്നീട്
Open in App
Home
Video
Impact Shorts
Web Stories