കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ അർദ്ധരാത്രി ആയിരുന്നു ഹർത്താൽ പ്രഖ്യാപിച്ചത്.
അതേസമയം, ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ചെന്നിത്തല വിമർശനങ്ങൾ ഉന്നയിച്ചു. പമ്പയിൽ തീർത്ഥാടകർക്ക് ആവശ്യത്തിന് സൗകര്യമില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അയ്യപ്പന്മാർക്ക് സർക്കാർ സൗകര്യം ഒരുക്കുന്നില്ല. ശബരിമല തീർത്ഥാടനം ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ശബരിമലയിൽ പ്രശ്നങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. സർവകക്ഷിയോഗത്തിൽ നിഷേധാത്മക നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ശബരിമലയിൽ ആരെയും തടയാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
advertisement
'രാഹുല്‍ വേണ്ട'; വിമാനത്താവളത്തില്‍ രാഹുല്‍ ഈശ്വറിനെ വിലവെക്കാതെ പ്രതിഷേധക്കാര്‍
ആർ എസ് എസും ബി ജെ പിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാക്കുന്നു. ശബരിമല വിഷയത്തിൽ ബി ജെ പിയും സി പി എമ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.
പരപ്പനങ്ങാടിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു
ശബരിമലയിൽ നടക്കുന്നത് പൊലീസ് രാജ് ആണ്. തീർത്ഥാടകർക്ക് പ്രാഥമികസൗകര്യം ഒരുക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടു. സംഘപരിവാർ ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കുകയാണ്. സാവകാശഹർജി എന്ന തീരുമാനം സർക്കാരിന് വൈകിവന്ന വിവേകമാണെന്നും ചെന്നിത്തല പറഞ്ഞു.
