TRENDING:

നാവികസേനാ ഗ്ലൈഡര്‍ തകര്‍ന്ന് 2 പേര്‍ മരിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടൻ നടപടിയെന്ന് വൈസ് അഡ്മിറല്‍

Last Updated:

കടലിൽ ഏത് തരം അപ്രതീക്ഷിത ഭീഷണിയേയും നേരിടാൻ നാവിക സേന സജ്ജമാണെന്നും വൈസ് അഡ്മിറൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് രണ്ട് പേർ മരിക്കാനിടയായതിലെ അന്വേഷണ റിപ്പോർട്ട് ഈ മാസം അവസാനം ലഭിച്ചേക്കും. ഇതിനുശേഷം തുടർനടപടി പിന്നാലെയുണ്ടാകുമെന്ന് വൈസ് അഡ്മിറല്‍. 1971-ലെ യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികം സ്വർണിം വിജയ് വർഷ് ആയി ആഘോഷിക്കാനിരിക്കെ കൊച്ചിയിൽ ഐ.എൻ.എസ് ഷാർദൂലിൽ സംസാരിക്കുകയായിരുന്നു വൈസ് അഡ്മിറൽ.
advertisement

കോവിഡ് കാരണം വൈകിയ ഐ.എൻ.എസ് വിക്രാന്തിന്റെ കമ്മിഷനിങ് അടുത്ത വർഷം അവസാനത്തോടെ ഉണ്ടായേക്കുമെന്നാണ് ദക്ഷിണ നാവിക കമാൻഡ് വ്യക്തമാക്കുന്നത്. ഇതോടെ ഒരു പുതിയ അന്തർവാഹിനി കൂടി നാവികസേനയുടെ ഭാഗമാകും.

Also Read പത്തൊമ്പതാം വയസിൽ ആരംഭിച്ച ബിസിനസ് ജൈത്രയാത്രക്ക് വിരാമം; 'പിസ ഹട്ട്' സഹസ്ഥാപകൻ അന്തരിച്ചു

കടലിൽ ഏത് തരം അപ്രതീക്ഷിത ഭീഷണിയേയും നേരിടാൻ നാവിക സേന സജ്ജമാണെന്നും വൈസ് അഡ്മിറൽ പറഞ്ഞു.കോവിഡ് കാലത്ത് പോലും കർമനിരതരാകാൻ കഴിഞ്ഞ നാവികസേനയിൽ രോഗംമൂലം ഒരാൾക്ക് പോലും ജീവഹാനി ഉണ്ടായില്ല. വന്ദേ ഭാരത് മിഷനിലടക്കം നാവിക സേന സജീവമായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാവികസേനാ ഗ്ലൈഡര്‍ തകര്‍ന്ന് 2 പേര്‍ മരിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടൻ നടപടിയെന്ന് വൈസ് അഡ്മിറല്‍
Open in App
Home
Video
Impact Shorts
Web Stories