ശബരിമല ദർശനത്തിന് സജിമോന്റെ വാഹനം വിളിച്ചെത്തിയ വിശാഖപട്ടണം സ്വദേശികൾ വണ്ടിയിൽ ഒരു നെയ്‌പാത്രം മറന്നുവെച്ചിരുന്നു. സജിമോൻ എടുത്ത ഭാഗ്യക്കുറി ടിക്കറ്റ് ഈ നെയ്‌പാത്രത്തിന് അടിയിലായിരുന്നു വെച്ചിരുന്നത്. പിന്നീട് ഈ പാത്രം കുറിയർ വഴി വിശാഖപട്ടണത്തേക്ക് അയച്ചുകൊടുത്തപ്പോൾ അറിയാതെ ടിക്കറ്റും അതിനൊപ്പം പോയി എന്നാണ് സജിമോൻ പരാതിയിൽ പറയുന്നത്.
മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയ സമയത്ത് കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും ടിക്കറ്റിന് പിന്നിൽ സ്വന്തം വിലാസം എഴുതി ഒപ്പിട്ടിരുന്നു എന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
advertisement
മറ്റൊരാൾ രംഗത്ത്
സജിമോൻ ടിക്കറ്റ് നഷ്ടപ്പെട്ടതായി പരാതി നൽകിയെങ്കിലും ഇതിനിടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചു. ഈ വ്യക്തി ടിക്കറ്റ് ഹാജരാക്കിക്കഴിഞ്ഞു. സജിമോന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. കൊറിയർ സ്ഥാപനത്തിലും പരിശോധന നടത്തി. എന്നാൽ സജിമോന്റെ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ഉദ്യോഗസ്ഥർ കരുതുന്നു.
ടിക്കറ്റ് ഹാജരാക്കിയ വ്യക്തിക്ക് ലോട്ടറി വകുപ്പ് ഇതുവരെ പണം കൈമാറിയിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ, കോടതി നിർദേശപ്രകാരം മാത്രമേ സമ്മാനത്തുക ആർക്ക് നൽകണം എന്നതിൽ അന്തിമ തീരുമാനമുണ്ടാകൂ.
Summary: A legal battle has erupted over the ₹20 crore Kerala Christmas-New Year Bumper prize as a retired Assistant Sub-Inspector (ASI), K.K. Sajimon, claims he accidentally lost the winning ticket. Sajimon, a native of Piravom, claims he purchased the winning ticket (XC 138455) from Kanjirappally. He asserts that he had signed the back of the ticket and written his address on it. According to Sajimon, a group of pilgrims from Visakhapatnam who hired his travel service forgot a ghee container in his vehicle. He had kept his lottery ticket tucked under this container. Later, he couriered the container back to them, unknowingly sending the winning ticket along with it.
