ഡല്‍ഹിയില്‍ നടന്നത് സംഘടനാപരമായ ചര്‍ച്ചയല്ലെന്നും ബൗദ്ധിക തലത്തിലുള്ള സംവാദമാണ് നടന്നതെന്ന് ആർഎസ്എസ് നേതാക്കള്‍ വ്യക്തമാക്കി. ദേശവിരുദ്ധ നിലപാടുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ല. ജമാഅത്തെ ഇസ്ലാമി വര്‍ഗ്ഗീയ നിലപാട് തുടര്‍ന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. മലപ്പുറത്ത് വച്ച് ലീഗ് സിറ്റിംഗ് എംഎല്‍എയുമായി അടക്കം ചര്‍ച്ച നടന്നെന്ന് ആർഎസ്എസ് നേതാക്കള്‍ പറഞ്ഞു.
ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അംഗീകരിക്കുന്നു. എന്നാൽ വർഗീയ താല്‍പര്യമുണ്ട്. പക്ഷേ ജമാഅത്തെ ഇസ്ലാമിക്കൊപ്പം ലീഗിനെ നിര്‍ത്താനാകില്ല. ഭാരതം ഹിന്ദു രാഷ്ട്രമാണ്. ഹിന്ദുരാഷ്ട്രമായി നിലനിര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. എം.വി.ഗോവിന്റെ ആര്‍എസ്എസ് വിരുദ്ധ പ്രസംഗം ഭയം മൂലം.
advertisement
കേരളത്തിൽ ആർ.എസ്.എസിൻ്റെ സംഘടനാ ശക്തിയ്ക്ക് അനുസൃതമായ വളർച്ചയും തെരഞ്ഞെടുപ്പു ഫലവും ബി.ജെ.പിയ്ക്കില്ല. ചില ഘടകങ്ങൾ തടസം സൃഷ്ടിയ്ക്കുന്നു. സംഘടിത വോട്ട് ബാങ്കും മുന്നണി സംവിധാനവും തിരിച്ചടിയായെന്നും ആർഎസ്എസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
