വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമാകാൻ കാരണം കോട്ടയം ജില്ലകളിലെ നഴ്സറികളായിരുന്നു. 2020 മുതൽ ഇവിടെ നിന്ന് അസമിലേക്കും മറ്റും റബർതൈ കൊണ്ടുപോകുമായിരുന്നു. എന്നാൽ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന തൈകൾ മതിയെന്ന നിർദേശം വന്നതോടെയാണ് റബർകുരുവിന് ഡിമാൻഡ് കൂടിയത്.
നിലമ്പൂരിൽനിന്നാണ് നേരത്തെ റബർ കുരു ശേഖരിച്ചിരുന്നത്. എന്നാൽ പിന്നീട് ലഭ്യത കുറഞ്ഞു. ഇതോടെ കൊല്ലത്തെ അഞ്ചലിൽനിന്ന് റബർകുരു ശേഖരിച്ചു. ഇപ്പോൾ അഞ്ചലിലും നിലവാരമുള്ള കുരു ലഭിക്കുന്നില്ല.
ഇതോടെ നിലമ്പൂരിൽ റബർകുരു ശേഖരിക്കുന്നവരെ തേടി ഏജൻസികൾ എത്തി. കഴിഞ്ഞ 22 വർഷത്തിനിടെ നിലമ്പൂരിൽനിന്ന് ഏറ്റവും ഉയർന്ന റബർകുരു ശേഖരമാണ് ഇത്തവണ ലഭിച്ചത്.
advertisement
അടുത്ത വർഷത്തേക്കുള്ള റബർകുരു ശേഖരണം ജൂൺ മാസം മുതലാണ് ആരംഭിക്കുന്നത്. ഈ വർഷം അസമിൽ വിവിധ സ്ഥലങ്ങളിലായി 25 ലക്ഷം തൈകളാണ് ഉൽപാദിപ്പിച്ചത്. അടുത്ത വർഷം 2.7 കോടി തൈകളാണ് വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേണ്ടി വരുന്നത്.