ചിത്തിര ആട്ട തിരുനാളിനായി ശബരിമല നട അഞ്ചാം തീയതി വൈകുന്നേരം തുറക്കുന്നതിനാൽ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് അഖില ഭാരതീയ മലയാളി സംഘാണ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. വിധിക്കെതിരെ നൽകിയ റിട്ട് ഹർജി സംഘടനയുടെ അഭിഭാഷക ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ നിലവിൽ ഹർജികൾ വേഗത്തിൽ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ മറുപടി.
ഓൺലൈൻ ബുക്കിങ്: അയൽ സംസ്ഥാന അയ്യപ്പൻമാർക്ക് പാരയാകും
'താരങ്ങള്‍ക്കൊപ്പം താരമായി ആസിം'; കളി കാണാന്‍ ടിക്കറ്റ് നല്‍കി ഹോട്ടല്‍ ലീല
advertisement
അഞ്ചാം തീയതി വൈകുന്നേരം നട തുറന്നാൽ ആറാം തീയതി അടയ്ക്കും. ആകെ 24 മണിക്കൂർ മാത്രമാണ് നട തുറക്കുന്നത്. പ്രധാന സീസൺ മണ്ഡലകാലമാണ്. അതുകൊണ്ട് എല്ലാ ഹർജികളും 13 ആം തീയതി മാത്രം പരിഗണിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. അതുവരെ എല്ലാവരും കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇതിനകം 35 പുനഃപരിശോധന ഹർജികളും ആറു റിട്ട് ഹർജികളുമാണ് വിധിക്കെതിരെ ഫയൽ ചെയ്തിട്ടുള്ളത്. വിധി നടപ്പാക്കുന്നത് തടഞ്ഞതിനെതിരെ രണ്ടു സ്ത്രീകളും കോടതിയെ സമീപിച്ചിട്ടുണ്ട്.
