എൽഡിഎഫ് ഇതുവരെ വോട്ട് സ്വീകരിക്കില്ലെന്ന് പറഞ്ഞിട്ടില്ല. നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വോട്ട് ആവശ്യപ്പെട്ടത് മണ്ഡലം തലത്തിലാണ്. അത് സിപിഎമ്മിൻ്റെ ഔദ്യോഗിക ഡിമാൻഡല്ലെന്നും ലത്തീഫ് പറഞ്ഞു.
കേരളത്തിൽ എൽഡിഎഫ് വിരുദ്ധ വികാരമില്ലെന്ന് പറഞ്ഞ അദ്ദേഹം, വിഡി സതീശന്റെ നിലപാട് കൊണ്ട് മാത്രമാണ് യുഡിഎഫിനെ പിന്തുണക്കാത്തതെന്ന് വ്യക്തമാക്കി. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് യുഡിഎഫിന്റെ സാധ്യത ഇല്ലാതാക്കും. വിഡി സതീശൻ നിലപാട് തിരുത്തിയാൽ യുഡിഎഫിനെ പിന്തുണക്കുന്നത് പുനരാലോചിക്കും. മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണക്കണമെങ്കിൽ സതീശൻ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
വിഡി സതീശൻ മുമ്പും ഇത് പോലെ ധാരണയാക്കി പ്രഖ്യാപിച്ച പിന്തുണ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഈ നിലപാടിൻ്റെ ആത്യന്തിക ഗുണഭോക്താക്കൾ ബിജെപി ആകുമെന്നും അദ്ദേഹം വിലയിരുത്തി.
എന്നാൽ മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതു സമ്മർദം കാരണമാണ്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വരെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.
ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തിരുവനന്തപുരത്തെ നേമവും കാസർഗോഡ് മഞ്ചേശ്വരവും. ഇവിടെ മതേതര വോട്ടുകൾ ഭിന്നിക്കരുതെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
