Also Read- രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാർ; 12 പേർ സിപിഎമ്മിൽനിന്ന്; സിപിഐക്ക് 4 മന്ത്രിമാർ
തിരുവനന്തപുരത്ത് നിന്ന് വി.എസ് ശിവകുമാറിനെ അട്ടിമറിച്ചാണ് ആന്റണി രാജു ജയിച്ചതും ഇപ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതും. പാർട്ടിയിൽ നിന്ന് പലരും യു ഡി എഫിലേക്ക് പോയപ്പോൾ ഇടതിനൊപ്പം ഉറച്ച് നിന്നതിന്റെ അംഗീകാരമാണ് ഇപ്പോൾ തനിക്ക് ലഭിച്ചതെന്ന് ആന്റണി രാജു പ്രതികരിച്ചു. തന്റെ മനസ്സ് എന്നും ഇടതിനൊപ്പമായിരുന്നുവെന്നും പാർട്ടിയെ പരിഗണിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ടാം പിണറായി മന്ത്രിസഭയിൽ ആദ്യ ടേമിൽ മന്ത്രിപദം നിർബന്ധമില്ലെന്ന് ആന്റണി രാജു രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിടിവാശിയില്ലെന്നും മുന്നണിക്കു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
advertisement
കോഴിക്കോട് സൗത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥി നൂർബിന റഷീദിനെ അട്ടിമറിച്ചാണ് ഐഎൻഎൽ പ്രതിനിധിയായ അഹമ്മദ് ദേവർകോവിൽ ജയിച്ച് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. 25 വർഷത്തോളമായുള്ള ഐഎൻഎല്ലിന്റെ കാത്തിരിപ്പിന്റെ ഫലമാണ് ഈ മന്ത്രിസ്ഥാനം.
മന്ത്രിസഭയിൽ 21 പേർ; സത്യപ്രതിജ്ഞ 20ന്
പുതിയ മന്ത്രിസഭയിൽ 21 മന്ത്രിമാർ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ് എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്. അതിനാൽ എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പിക്കുന്ന സർക്കാരാണ് രൂപീകരിക്കുക.
സിപിഎം ‐ 12 , സിപിഐ ‐ 4 , കേരള കോൺഗ്രസ് എം‐ 1. ജനതാദൾ എസ് ‐1, എൻസിപി‐ 1. എന്നിങ്ങനെയും രണ്ട് സ്ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കിടുകയുമാണ് ചെയ്യുക. ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎലും ആദ്യ ഘട്ടത്തിലും തുടർന്ന് കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് എന്നിങ്ങനെയും മന്ത്രിസ്ഥാനം പങ്കിടും.
സ്‌പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്‌പീക്കർ സിപിഐക്കുമാണ്. ചീഫ് വിപ്പ് കേരള കോൺഗ്രസ് എമ്മിനാണ്.
Also Read- രണ്ടാം പിണറായി സർക്കാർ: എൻസിപിയിൽ നിന്ന് തോമസ് കെ തോമസ് മന്ത്രിയായേക്കും
സത്യപ്രതിജ്ഞ വലിയ ആൾക്കൂട്ടം ഒഴിവാക്കി 20 ന് സംഘടിപ്പിക്കും. 18 ന് വൈകിട്ട് പാർലമെൻറി പാർടിയോഗം ചേർന്ന് പുതിയ എൽഡിഎഫ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. തുടർന്ന് സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക കാര്യങ്ങൾ ഗവർണറുമായി സംസാരിക്കുമെന്നും വിജയരാഘവൻ അറിയിച്ചു.