80000 രൂപ മാസ ശമ്പളത്തിൽ സ്റ്റാർട്ടപ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിംഗ് വിഭാഗത്തിലായിരുന്നു നിയമനം. വിദേശ പൗരത്വമുള്ളവരെ നിയമിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. ഈ അനുമതി തേടിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. സ്റ്റാർട്ടപ് മിഷൻ സിഇഒയുടെ വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ല. ഈ തസ്തികയ്ക്ക് അപേക്ഷിച്ച മറ്റുളളവരേക്കാൾ എന്തു യോഗ്യതയാണ് ലാബി ജോർജിന് ഉണ്ടായിരുന്നതെന്ന ചോദ്യവും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.
TRENDING:Tik Tok ban | അമേരിക്ക ടിക് ടോക് നിരോധിക്കുമെന്ന് ഡൊണാൾഡ് ട്രംപ്[NEWS]പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി[NEWS]'18 വയസുവരെ ഞാൻ SFI പ്രവർത്തകൻ; കോടിയേരിയുടെ ന്യായമനുസരിച്ച് CPM ജനറൽ സെക്രട്ടറിയാകാനുള്ള യോഗ്യത എനിക്കുണ്ട്': സദാനന്ദൻ മാസ്റ്റർ[NEWS]
advertisement
സ്റ്റാർട്ടപ് മിഷനിൽ നിയമനം നേടുന്നതിന് മുൻപ് ഇവർ സമൂഹമാധ്യമങ്ങളിൽ മറ്റൊരു പേരിൽ സജീവമായിരുന്നെന്ന ആരോപണവുമുണ്ട്. അക്കലത്ത് സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വജയനുമെതിരെ അവർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നതെന്നാണ് സൈബർ പോരാളികൾ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് അവരും മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ നിയമനത്തിൽ എതിർപ്പുയർത്തിയത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് യോഗ്യതയില്ലാതെ ഐ.ടി വകുപ്പിൽ നിയമനം നൽകിയതു സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലാബി ജോർജിന്റെ നിയമനവും ചർച്ചയായത്.
