ഹൈദരാബാദിലെ നാഷനൽ ജിയോ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആറംഗ വിദഗ്ദ സംഘമാണ് തെരച്ചിലിനായി ഭൂദാനത്ത് എത്തിയത്. ആളുകൾ ഉണ്ടെന്ന് സംശയം തോന്നുന്ന സ്ഥലത്താണ് പ്രധാനമായും റഡാർ ഉപയോഗിച്ച് പരിശോധിക്കുന്നത്. 20 മീറ്റർ വരെ ആഴത്തിലുള്ള വസ്തുക്കൾ റഡാർ ഉപയോഗിച്ച് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ, പ്രദേശത്തെ ചെളി റഡാറിന്‍റെ പ്രവർത്തനത്തിന് ബുദ്ധിമുട്ടാണ്.
മുൻ ഡിജിപി ടിപി സെൻകുമാർ ഇനി നിയമപോരാട്ടത്തിന്‍റെ വഴിയിൽ
അവസാന ആളെയും കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. സർക്കാർ നാടിനൊപ്പം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏകദേശം 1000 വീടുകളോളം മണ്ഡലത്തിൽ നിർമ്മിക്കേണ്ടത് ഉണ്ടെന്ന് എംഎൽഎ പിവി അൻവർ പറഞ്ഞു. ഇതിന് എല്ലാവരുടെയും സഹായം ആവശ്യമാണെന്നും എംഎൽഎ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2019 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിലമ്പൂർ ഭൂദാനത്ത് നിന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി; ഇതോടെ മരണസംഖ്യ 46 ആയി