സ്ത്രീയും ഒപ്പമുള്ള ഗുരുസ്വാമിയും സന്നിധാനത്ത് ശ്രീകോവിലിനു സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് 18 പുറത്തുവിട്ടു. പതിനെട്ടാംപടിക്കു സമീപത്തു നിന്നു ദർശനം നടത്താതെ മടങ്ങി എന്നായിരുന്നു ശശികല നേരത്തെ പറഞ്ഞത്. എന്നാൽ, സുരക്ഷ പരിഗണിച്ചാണ് യുവതി അങ്ങനെ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്‍റെ പൂര്‍ണ സുരക്ഷയിലായിരുന്നു സന്നിധാനത്തേക്കുള്ള യാത്ര. മഫ്തിയിലുള്ള നിരവധി പൊലീസുകാരുടെ അകമ്പടിയോടെയായിരുന്നു ദര്‍ശനം. മണ്ഡലകാലം തുടങ്ങിയപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ആയി ശശികല ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. 47 വയസ്സാണ് പ്രായമെന്നു തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പും നല്‍കി.
advertisement
ഇന്നലെ ആറുമണിയോടെയായിരുന്നു പമ്പയില്‍ എത്തിയത്. ദര്‍ശനം നടത്തണം എന്ന നിലപാടില്‍ ശശികല ഉറച്ചു നിന്നതോടെ പൊലീസ് അനുവാദം നല്‍കുകയായിരുന്നു. തൊഴാന്‍ എത്തിയപ്പോള്‍ അനുവാദം നല്‍കിയില്ലെന്ന് ശശികലയുടെ ഭര്‍ത്താവ് ശരവണമാരനും പറഞ്ഞു. ഇടയ്ക്ക് ശശികല ഒപ്പമുണ്ടായിരുന്നില്ലെന്ന വിശദീകരണവും ഭര്‍ത്താവ് നല്‍കി. മകനും ഇവരുടെ ഒപ്പമുണ്ടായിരുന്നു.
സുരക്ഷാ ഭീഷണി ഉണ്ടാകാതെ പൊലീസ് തന്നെ ശശികലയെ സന്നിധാനത്ത് എത്തിച്ചു മടക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ട വിവരം. വിദേശവനിത ആയതിനാല്‍ സംസ്ഥാനത്തു നിന്നു മടങ്ങും വരെ വിവരം പുറത്തുവിടേണ്ടെന്നു പൊലീസ് തീരുമാനിക്കുകയായിരുന്നു. നിരവധി സ്ത്രീകള്‍ ദര്‍ശനത്തിന് അനുമതി തേടി പൊലീസിനെ സമീപിക്കുന്നുണ്ടെന്നാണ് വിവരം.
