ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനെതിരായ അസഭ്യ വർഷത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടൽ. ഐടി ആക്ട് 67, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള നിയമം, ബിഎൻഎസ് അപവാദ പ്രചാരണം എന്നീ വകുപ്പുകളിലാണ് കേസെടുക്കാൻ നിർദ്ദേശം.
അതേസമയം അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർത്തിൽ ഡിജിപിക്ക് പരാതി നൽകി കേരള യൂണിയൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ).
ALSO READ: ന്യൂസ് 18ലെ മാധ്യമ പ്രവർത്തകയ്ക്കെതിരായ അധിക്ഷേപ പരാമർശം; നടൻ വിനായകനെതിരെ ഡിജിപിക്ക് KUWJ പരാതി
advertisement
അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപങ്ങൾ സ്ത്രീത്വത്തിനെതിരായ അതിക്രമവും അങ്ങേയറ്റം അവഹേളനപരവുമാണെന്ന് KUWJ പരാതിയിൽ പറയുന്നു.
ഈ ക്രിമിനൽ നടപടിക്ക് കേസെടുത്ത് വിനായകനെ അറസ്റ്റ് ചെയ്യണമെന്നും വനിതാ മാധ്യമപ്രവർത്തകയെ മോശമായി ചിത്രീകരിച്ചതിനും അവഹേളിച്ചതിനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും KUWJയുടെ പരാതിയിൽ പറയുന്നു.