നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സ്വാസിക തന്റെ ആശങ്കകൾ പങ്കുവെച്ചു. "അബുദാബിയിൽ വലിയ ഭീകര സാഹചര്യങ്ങളൊന്നും നേരിടേണ്ടി വന്നില്ല. എങ്കിലും മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ട നിലയിലായപ്പോൾ ചെറിയൊരു ഭയം തോന്നിയിരുന്നു. ഒറ്റയ്ക്കാണ് അബുദാബിയിലേക്ക് പോയത് എന്നതായിരുന്നു പ്രധാന കാരണം. എന്നാൽ അവിടെയുള്ളവർ മികച്ച രീതിയിൽ പിന്തുണച്ചു. സുരക്ഷിതമായി മടങ്ങാനായതിൽ വലിയ സന്തോഷമുണ്ട്," സ്വാസിക പറഞ്ഞു.
യാത്രയിലുടനീളം വലിയ ബുദ്ധിമുട്ടുകൾ നേരിട്ടില്ലെന്നും സാഹചര്യങ്ങൾ നിയന്ത്രണവിധേയമായിരുന്നെന്നും സ്വാസികയുടെ ഭർത്താവ് പ്രേം ജേക്കബ് പ്രതികരിച്ചു. ഭക്ഷണത്തിനോ താമസത്തിനോ തടസ്സമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇറാൻ ആക്രമണത്തെത്തുടർന്നുണ്ടായ വ്യോമയാന പ്രതിസന്ധിയിൽ പ്രമുഖരടക്കം നിരവധി പേരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയത്. വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതോടെ പലരും നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്.
