അതേസമയം, ലീഗിന് മൂന്നാം സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മൂന്നാമതൊരു സീറ്റ് കൂടി നല്‍കാനുള്ള ബുദ്ധിമുട്ട് ലീഗ് നേതൃത്വത്തെ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ലോക്സഭ സീറ്റിന് പകരം രാജ്യ സഭ സീറ്റ് നല്‍കാം എന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ലീഗ് ഇതിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.
സീറ്റ് വിഭജന ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. 27 ന് ലീഗ് യോഗം ചേര്‍ന്ന ശേഷം ഫൈനൽ തീരുമാനം പ്രഖ്യാപിക്കും. സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പാർട്ടി തലത്തിൽ തീരുമാനം വേണം. കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിക്കുംയ യുഡിഎഫ് എല്ലാത്തരത്തിലും തൃപ്തരാണ്. വർഷങ്ങളുടെ ബന്ധമുള്ള സഹോദര പാർട്ടികളാണ് ലീഗും കോൺഗ്രസും. നെഗറ്റീവ് ആയുള്ള ഒന്നും ഇല്ല, എല്ലാം പോസിറ്റീവ്. സിപിഎം പണ്ടുമുതലേ ലീഗിന് പിറകെ നടക്കുകയാണ് അതിൽ ഒരു കാര്യവുമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
advertisement
ലീഗിനായി പി.കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, എം.കെ മുനീർ, പി എം എ സലാം, കെ പി എ മജീദ് എന്നിവർ പങ്കെടുത്തു. കോൺഗ്രസിനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എംഎം ഹസൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നിലവില്‍ മലപ്പുറം, പൊന്നാനി സീറ്റുകളിലാണ് ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.
