TRENDING:

ഒരു നാടിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗ്രാമീണ ഗ്രന്ഥശാല 75 വർഷങ്ങൾ പിന്നിടുമ്പോൾ

Last Updated:

വായനശാലകൾ ഗ്രാമങ്ങളിൽ നിന്നുപോലും അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തിൽ 75 വർഷങ്ങളോളം വായനയുടെ നെടുംതൂണായി മാറിയ സരസ്വതി വിലാസം വായനശാല വേറിട്ടൊരു മാതൃക തന്നെയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാട്ടിടവഴിയിലെ പുസ്തകത്തിൻ്റെ മണമുള്ള ഒരു വായനശാല. ഒരു തലമുറയെ ഒന്നാകെ വായനയിലേക്ക് അടുപ്പിച്ച ഗ്രന്ഥ മുറി. വായിച്ചു വളർന്നുപോയ തലമുറയെ വീണ്ടും കണ്ടുമുട്ടാൻ പ്രേരിപ്പിച്ച ഇടം. വൈകുന്നേരങ്ങളിലെ യാത്രകളും കൊച്ചുകൊച്ചു വർത്തമാനങ്ങളും കോറിയിട്ട ഇവിടത്തെ ചുമരുകൾക്കിപ്പോൾ പ്രായം 75. കാട്ടാക്കട അമ്പലത്തിൻ കാലയിലെ സരസ്വതി വിലാസം വായനശാല 75 വയസ്സ് പിന്നിടുമ്പോൾ  ഓർമ്മകളുടെ പുസ്തകം മണം പേറിയ ഒരു തലമുറയുടെ ഗൃഹാതുര ഓർമ്മകൾക്ക് മാധുര്യമേറുന്നു.
വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നു
വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നു
advertisement

നിരവധി പ്രതിഭകളാണ് ഈ വായനശാലയിലെ പുസ്തകങ്ങൾ വായിച്ചു വളർന്ന തലമുറയിൽ പെടുന്നത്. കാട്ടാക്കട എംഎൽഎ കൂടിയായ ഐ ബി സതീഷിന് സരസ്വതി വിലാസം ഗ്രന്ഥശാല എന്നത് കുട്ടിക്കാലത്തെ എക്കാലത്തെയും മികച്ച ഓർമ്മകളിൽ ഒന്നാണ്. അതിനാൽ തന്നെയാണ് വായനശാലയുടെ 75-ാം വാർഷിക ആഘോഷം അതിഗംഭീരമായി എല്ലാവരും ചേർന്ന് നടത്തിയത്. നിയമസഭാ സ്പീക്കർ ഷംസീർ ഉദ്ഘാടനം ചെയ്തു. ഐ.ബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. നാട്ടുകാരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കാളികളായി. വായനശാലകൾ ഗ്രാമങ്ങളിൽ നിന്നുപോലും അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തിൽ 75 വർഷങ്ങളോളം വായനയുടെ നെടുംതൂണായി മാറിയ സരസ്വതി വിലാസം വായനശാല വേറിട്ടൊരു മാതൃക തന്നെയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഒരു നാടിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗ്രാമീണ ഗ്രന്ഥശാല 75 വർഷങ്ങൾ പിന്നിടുമ്പോൾ
Open in App
Home
Video
Impact Shorts
Web Stories