സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്ന ആറ്റുകാൽ പൊങ്കാലയിലെ ഒരു വിശേഷമാണ് ഇന്ന് പങ്കുവെക്കുന്നത്. പാളയം മുസ്ലിം പള്ളിക്ക് മുൻപിൽ പൊങ്കാലയിടുന്നവരും മണക്കാട് വലിയ പള്ളിക്ക് മുൻപിൽ പൊങ്കാലയിടുന്നവരുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത രണ്ട് സ്റ്റോറികളിൽ ഉള്ളത്.
ഈ രണ്ടു ചിത്രങ്ങളും മുന്നോട്ടുവയ്ക്കുന്നത് കേരളത്തിൻ്റെ മതസൗഹാർദ്ദത്തെയാണ്. മണക്കാട് വലിയ പള്ളിക്ക് ഉള്ളിൽനിന്ന് പൊങ്കാല ആവശ്യത്തിനുള്ള കുടിവെള്ളം ശേഖരിക്കുന്ന ഭക്തർ. അവർക്ക് വേണ്ടുന്ന എല്ലാ സഹായവും നൽകുന്ന പള്ളി കമ്മിറ്റി അംഗങ്ങൾ. സാഹോദര്യത്തിൻ്റെ കാഴ്ച ഇവിടംകൊണ്ട് അവസാനിച്ചു എന്നു കരുതുന്നു എങ്കിൽ നിങ്ങൾക്ക് തെറ്റി. പൊരി വെയിലിൽ പൊങ്കാലയിടാൻ എത്തിയവർക്ക് ദാഹജലവും ഭക്ഷണസാധനങ്ങളും ഒക്കെ പകർന്നു നൽകിയിരുന്നു വിവിധ ക്രിസ്ത്യൻ പള്ളികളുടെ നേതൃത്വത്തിലുള്ള പലരും. ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് മുൻപിൽ പൊങ്കാലയർപ്പിക്കാൻ എത്തിയവർക്കും ലഭിച്ചു സ്നേഹത്തിൻ്റെ കരുതൽ. ഇതൊക്കെ തന്നല്ലേ റിയൽ കേരള സ്റ്റോറി...
advertisement
