അമിത തുക വാങ്ങുന്നതിനെതിരെ ഭക്തർ പരാതിയുമായി സമീപിച്ചതിനെത്തുടർന്നാണ് മേയർ സ്ഥലത്തെത്തിയത്. "ഒരു ഓൾട്ടോ കാറിന് 400 രൂപയോ? തോന്ന്യാസം കാണിക്കരുത്. ലൈസൻസില്ലാതെയാണ് നിങ്ങൾ ഇത് നടത്തുന്നത്. ടാക്സി കാറുമായി വരുന്ന പാവപ്പെട്ടവരോട് ഇത്രയും വലിയ തുക വാങ്ങുന്നത് ക്രൂരതയാണ്" എന്ന് മേയർ ഉടമയെ ശകാരിച്ചു. ലൈസൻസില്ലാതെ ഭക്തരെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ സൗകര്യാർത്ഥം കിഴക്കേക്കോട്ടയിൽ നിന്നും ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസുകൾ ആരംഭിച്ചു. അവിട്ടം തിരുനാൾ ഗ്രന്ഥശാല ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ പാടശ്ശേരി വഴി തിരികെ പോകണം. തിരക്ക് വർദ്ധിച്ചാൽ ഈ ഭാഗത്തെ വാഹന പ്രവേശനത്തിന് നിയന്ത്രണമുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
advertisement
