വിട്ടിയം ഏലയിലെ പുഞ്ചകൊയ്ത്തിൻ്റെ നൂറുമേനി വിജയകഥ. കപ്പയും വാഴയും വിളഞ്ഞിരുന്ന പാടത്ത് നിന്നും നെല്ലിൻ്റെ പുഞ്ച കൊയ്ത്ത്. പൂജപ്പുര ചിന്നമ്മ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ ഡോ. സജീവ്കുമാറിൻ്റെയും ഭാര്യ രേഷ്മയുടെയും വയലിൽ നിന്നാണ് കൊയ്ത്ത് തുടങ്ങിയത്.
വിളപ്പിൽ ഗ്രാമ പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് ഇവിടെ കൃഷിയിറക്കിയത്. ജ്യോതി ഇനമാണ് കൃഷിയിറക്കിയത്. ഐ ബി സതീഷ് എം എൽ എയുടെ നേതൃത്വത്തിൽ ആയിരുന്നു പാടത്തെ വിളവെടുപ്പ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ തരിശു പ്രദേശങ്ങളിൽ പച്ചക്കറി കൃഷി, പുഷ്പ കൃഷി ഉൾപ്പെടെ നിരവധി ജൈവകൃഷികൾ ചെയ്തുവരുന്നുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 11, 2025 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തിരുവനന്തപുരം കാട്ടാക്കടയിലെ തരിശു പ്രദേശങ്ങൾ ഇനി ജൈവകൃഷിയിലേക്ക്
