TRENDING:

ഭർത്താവ് മരിച്ച് അഞ്ച് ദിവസത്തിനുശേഷം യുവതി പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു

Last Updated:

യുവതിയുടെ ഭർത്താവ് സൂരജ് അഞ്ച് ദിവസം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഇതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു മിഥുനയെന്ന് ബന്ധുക്കൾ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറ കുളത്തിൽ യുവതി ആത്മഹത്യ ചെയ്തു. പ്ലാമൂട് സ്വദേശിനി മിഥുന (22) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് സൂരജ് അഞ്ച് ദിവസം മുന്നേ മുട്ടത്തറ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്.
Midhuna-Sooraj
Midhuna-Sooraj
advertisement

യുവതിയുടെ ഭർത്താവ് സൂരജ് അഞ്ച് ദിവസം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. മുട്ടത്തറ വെച്ചുണ്ടായ അപകടത്തിലായിരുന്നു സൂരജ് മരിച്ചത്. ഇതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു മിഥുന.

യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിച്ചയാൾ പിടിയിൽ

പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിക്കുകയും മറ്റൊരു ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. നേര്യമംഗലം തലക്കോട് മറ്റത്തില്‍ വീട്ടില്‍ ബിനു (കുട്ടായി 44) എന്നയാളെയാണ് ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഊന്നുകല്‍ പോലീസ് സ്‌റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് ഇയാൾ.

Also Read- രോഗിയുമായി പോയ കാർ ഇടിച്ചു; കിഴക്കമ്പലത്ത് മൂന്ന് സ്ത്രീകൾ മരിച്ചു

advertisement

ഊന്നുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഗുണ്ടാ ലിസ്റ്റിൽ ഉള്‍പ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണ് ബിനുവെന്ന് പോലിസ് പറഞ്ഞു. രാത്രി പോലിസ് സ്‌റ്റേഷനില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഇയാള്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സ്‌റ്റേഷന്‍ റൈറ്ററെയും ഇയാള്‍ ആക്രമിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഊന്നുകല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി റിഷികേശന്‍ നായര്‍, എ എസ്‌ ഐ അഷറഫ്, സി പി ഒ മാരായ ജിജോ മാത്യു, ഷനില്‍ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിൽ എടുക്കാൻ എത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും വിദഗ്ദ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഭർത്താവ് മരിച്ച് അഞ്ച് ദിവസത്തിനുശേഷം യുവതി പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories