ആറ് ജയം ആറ് തോൽവിക്ക് ശേഷം പതിമൂന്നാം മത്സരത്തിൽ മുരളീധരനെ കാത്തിരിക്കുന്നത് എന്ത്?
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ശനിയാഴ്ച തൃശ്ശൂരിലെത്തിയ മുരളീധരന് കോണ്‍ഗ്രസ് നേതാക്കള്‍ വമ്പന്‍ സ്വീകരണമാണ് നല്‍കിയത്. തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. ടി.എന്‍ പ്രതാപനും മുരളീധരനൊപ്പം ഉണ്ടായിരുന്നു. കെ.കരുണാകരന്‍ അന്ത്യവിശ്രമം കൊള്ളുന്ന മുരളീമന്ദിരത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് കെ.മുരളീധരന്‍ പ്രചാരണം ആരംഭിച്ചത്.
'തൃശൂരിലെ ദൗത്യം ഏറ്റെടുക്കുന്നു; ലക്ഷ്യം ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കുക'; കെ.മുരളീധരന്
advertisement
വടകര എംപിയായിരുന്ന കെ.മുരളീധരനെ പത്മജ വേണുഗോപാലിന്‍റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെയാണ് കെ.കരുണാകരന്‍റെ തട്ടകമായിരുന്ന തൃശൂരിലേക്ക് കോണ്‍ഗ്രസ് നിയോഗിച്ചത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ വടകരയില്‍ മുരളീധരന് പകരക്കാരനാകും. കോണ്‍ഗ്രസിന്‍റെ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നോടെ തെരഞ്ഞെടുപ്പ് ചിത്രം ഏറെക്കൂറെ പൂര്‍ണമായും തെളിഞ്ഞു കഴിഞ്ഞു. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാറിനെയുമാകും കെ.മുരളീധരന്‍ നേരിടുക.
