35 നിയന്ത്രണങ്ങളാണ് പ്രധാനമായും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ളത്. അവയിൽ ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാൻ ആകുന്നതാണ്. എന്നാൽ അഞ്ചു നിബന്ധനകൾ ഒരുകാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് പുരയിൽ നിന്നും 200 മീറ്റർ അകലെ ആകണം വെടിക്കെട്ട് നടത്താൻ എന്ന നിബന്ധന മുന്നോട്ടുവയ്ക്കുമ്പോൾ തേക്കിൻകാട് മൈതാനിയിൽ എന്നല്ല തൃശൂർ റൗണ്ടിൽ പോലും വെടിക്കെട്ട് നടത്താനാകാത്ത സ്ഥിതി ഉണ്ടാകും.
കാണികൾക്കുള്ള ദൂരപതി 600 മീറ്റർ ആക്കി കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാർ നിയമഭേദഗതി പാസാക്കിയത്. വെടിക്കെട്ട് പുരയിൽ നിന്നും വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം 45 മീറ്ററായിരുന്നു ഇതുവരെ. അവിടെനിന്ന് 100 മീറ്റർ അകലെയാണ് കാണികളെ അനുവദിച്ചിരുന്നത്. 145 മീറ്റർ ദൂരപരിധി പാലിക്കുമ്പോൾ തന്നെ കാണികൾക്ക് റൗണ്ടിൽ നിൽക്കാൻ ആകാത്ത സ്ഥിതിയാണ് നിലവിൽ. പുതിയ നിയമഭേദഗതി അനുസരിച്ച് കുറേക്കൂടി നീങ്ങി മാത്രമേ വെടിക്കെട്ട് നടത്താനാകൂ. നിറയെ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലം ആയതിനാൽ അത് സാധ്യമാവില്ല. ആ സാഹചര്യത്തിൽ ഈ നിയമഭേദഗതി നിലനിൽക്കുമ്പോൾ തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തുക എന്നത് പ്രയാസകരമാവും.
advertisement