അഞ്ച് വർഷം മുമ്പാണ് ജോയി ഇസ്ലാം മതം സ്വീകരിച്ചത്. മരിക്കുമ്പോൾ ചേരമാൻ ജുമാമസ്ജിദ് ഖബർസ്താനിൽ സംസ്ക്കരിക്കണമെന്ന് അദ്ദേഹം എഴുതിവെക്കുകയും ചെയ്തു. എന്നാൽ സഹോദരൻ ഉൾപ്പടെയുള്ള ബന്ധുക്കൾ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധവുമായി ജോയിയുടെ സുഹൃത്തുക്കൾ രംഗത്തെത്തി. ഇതേത്തുടർന്ന് ആർ.ഡി.ഒ ഇടപെട്ട് 24 മണിക്കൂർ നേരത്തേക്ക് സംസ്ക്കാര ചടങ്ങുകൾ മാറ്റിവെക്കാൻ നിർദേശിച്ചു.
advertisement
മൃതദേഹം വിട്ടുനൽകണമെന്ന ആവശ്യവുമായി സഹോദരൻ ടി.എൻ പ്രേമചന്ദ്രൻ വീണ്ടും രംഗത്തെത്തി. ഇതോടെ ജില്ലാ കളക്ടറുമായി ആലോചിച്ചു പൊലീസ് മൃതദേഹം സഹോദരന് വിട്ടുനൽകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ മേത്തലയിലെ തറവാട്ടുവീട്ടു വളപ്പിൽ മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തു. മന്ത്രിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും നൂറുകണക്കിന് സുഹൃത്തുക്കളും ടി.എൻ ജോയിയ്ക്ക് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.