അണക്കെട്ടുകള്‍ തുറക്കുമ്പോൾ, വേലിയേറ്റ, വേലിയിറക്ക സാഹചര്യം കൂടി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു മുഖ്യമന്ത്രി

Last Updated:
തിരുവനന്തപുരം: കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് കൂടുതൽ ജാഗ്രതയോടെ ഇടപെടാൻ സർക്കാർ ശ്രമം. ഇതിന്‍റെ ഭാഗമായി അണക്കെട്ടുകൾ തുറക്കുന്നത് വേലിയേറ്റ, വേലിയിറക്ക സാഹചര്യം കൂടി പരിഗണിച്ചുവേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം നിദേശിച്ചത്. കേരളത്തിൽ കനത്ത നാശം വിതച്ച പ്രളയ സമയത്ത് അണക്കെട്ടുകൾ തുറന്നത് വേണ്ടത്ര ജാഗ്രതയില്ലാതെയാണെന്ന വിമർശനം ഉയർന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമര്‍ദ്ദ മുന്നറിയിപ്പും, അതിതീവ്ര മഴയുടെ മുന്നറിയിപ്പും പരിഗണിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ഇന്ന് രാവിലെ ചേർന്നു.
യോഗത്തിൽ ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബി യും ഡാമുകളിലെക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, ഡാമിലെ ദീര്‍ഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച് ഒരു നിയന്ത്രണ ചട്ടക്കൂട്‌ തയ്യാറാക്കി സര്‍ക്കാരിന്‍റെ പരിഗണനയ്ക്ക് നല്‍കുവാന്‍ നിര്‍ദേശിച്ചു.
advertisement
ഡാമുകള്‍ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നിരന്തരം ജില്ലാ കളക്ടറുമാരുമായി സമ്പർക്കം പുലർത്തുകയും മുൻകൂട്ടി ജില്ലാ കളക്ടർമാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പാടുള്ളു എന്നും നിർദേശിച്ചു.
തമിഴ് നാടിന്‍റെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ് എന്നതിനാല്‍, ഇവ മുന്‍കൂട്ടി തുറന്ന് വിടുവാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണം എന്ന് കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടുവാന്‍ തീരുമാനിച്ചു.
കേരള ഷോളയാര്‍ അണകെട്ടിലെ ജലനിരപ്പ് പ്രവചിക്കപ്പെട്ട മഴ കൂടി കണക്കില്‍ എടുത്ത് ആവശ്യത്തിന് കുറച്ച് നിര്‍ത്തുവാന്‍ ഉള്ള നടപടി സ്വീകരിക്കുവാന്‍ കെ.എസ്.ഇ.ബി യോട് നിര്‍ദേശിച്ചു.
advertisement
അണക്കെട്ടുകള്‍ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യവും കൂടി പരിഗണിച്ച് വേണം എന്ന് നിര്‍ദേശിച്ചു.
കെ.എസ്.ഇ.ബിയുടെയും, ജല വിഭവ വകുപ്പിന്‍റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ നല്‍കുവാന്‍ നിര്‍ദേശിച്ചു. ഇതിനായി ഇന്ന് തന്നെ നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശിച്ചു.
സംസ്ഥാന അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്‍റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഘലയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് മൈക്കിലൂടെയും റേഡിയോ വഴിയും 1-10-2018 മുതല്‍ നല്‍കി വരുന്നുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അണക്കെട്ടുകള്‍ തുറക്കുമ്പോൾ, വേലിയേറ്റ, വേലിയിറക്ക സാഹചര്യം കൂടി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു മുഖ്യമന്ത്രി
Next Article
advertisement
അഫ്‌ഗാനിസ്ഥാനിൽ തന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ, കാണാനെത്തിയത് 80,000 പേർ
അഫ്‌ഗാനിസ്ഥാനിൽ തന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ, കാണാൻ 80,000 പേർ
  • ഖോസ്​റ്റിലെ സ്റ്റേഡിയത്തിൽ 13കാരൻ വധശിക്ഷ നടപ്പാക്കിയതിനെ കാണാൻ 80,000ൽ അധികം ആളുകൾ എത്തി.

  • തന്റെ കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ 13കാരൻ നടപ്പിലാക്കി.

  • വധശിക്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

View All
advertisement