TRENDING:

തുർക്കി ബന്ധം ഉപേക്ഷിച്ച് കൊച്ചിയും; 'സെലിബി'സേവനം CIAL അവസാനിപ്പിച്ചു‌

Last Updated:

സെലിബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ നിർദേശിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: തുർക്കി കമ്പനിയുടെ സേവനം അവസാനിപ്പിച്ച് കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ് അടക്കമുള്ള ജോലികളിൽ നിന്ന് സെലിബിയെ ഒഴിവാക്കിയതായി സിയാൽ അറിയിച്ചു. നീക്കം യാത്രക്കാരെയും കാർഗോ നീക്കത്തേയും ബാധിക്കില്ലെന്നും സിയാൽ അധികൃതർ വ്യക്തമാക്കി. സെലിബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ നിർദേശിച്ചു. സെലിബിക്ക് കീഴിൽ ജോലി ചെയ്തിരുന്നത് 300 ജീവനക്കാരാണ്. ഇവരെ ബിഎഫ്എസ്, AIASL, അജൈൽ എന്നീ കമ്പനികളിലേക്ക് പുനഃക്രമീകരിച്ചു. തുർക്കി ആസ്ഥാനമായുള്ള സെലിബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി.
News18
News18
advertisement

Also Read- തുർ‌ക്കിയിലേക്ക് ഇനി ഇന്ത്യൻ സിനിമയും ഇല്ല; ഷൂട്ടിങ്ങും പങ്കാളിത്തവും നിർത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലികൾക്ക് തടസ്സം ഉണ്ടായിട്ടില്ലെന്നും സിയാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് സെലിബിയാണ് കൈകാര്യം ചെയ്യുന്നത്. ഡൽഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.

Also Read- പാകിസ്ഥാനെ സഹായിച്ച തുർക്കി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെ സുരക്ഷാ ജോലികൾ കൈകാര്യം ചെയ്യുന്നതിൽ ആശങ്ക

advertisement

ഇന്ത്യ-പാക് സംഘർഷ സമയത്ത് പാകിസ്ഥാന് പരസ്യപിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് തുർ‌ക്കി. ഇതിന് പിന്നാലെ തുര്‍ക്കി ബന്ധമുള്ള കമ്പനി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ സുരക്ഷാ സേവനങ്ങൾ ഉൾപ്പെടെയുള്ളവ നൽകുന്നതിൽ ആശങ്ക ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സെലിബിക്കെതിരെ നടപടി വന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ഏവിയേഷൻ കമ്പനിയായ സെലിബി ഏവിയേഷൻ ഇന്ത്യയുടെ സുരക്ഷാ അനുമതി ഇന്ത്യൻ അധികാരികൾ റദ്ദാക്കിയതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. തുർക്കി ഉടമസ്ഥതയെക്കുറിച്ച് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, കമ്പനി രാഷ്ട്രീയമായി ബന്ധപ്പെട്ടതോ തുർക്കിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തുർക്കി ബന്ധം ഉപേക്ഷിച്ച് കൊച്ചിയും; 'സെലിബി'സേവനം CIAL അവസാനിപ്പിച്ചു‌
Open in App
Home
Video
Impact Shorts
Web Stories