ഇന്നലെ രാവിലെ 11.30 നാണ് ഭരതന്നൂർ ഗവ.എച്ച്എസ്എസിൽ യാത്രയയപ്പ് ചടങ്ങ് നടന്നത്. യാത്രയയപ്പ് സ്വീകരണത്തിനുശേഷം പ്രഫുലൻ സഹപ്രവർത്തകരോട് മറുപടിപ്രസംഗം നടത്തി മടങ്ങിയെത്തി കസേരയിൽ ഇരുന്നു. തുടർന്ന് ശ്വാസതടസ്സമുണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ പാങ്ങോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഭരതന്നൂർ സ്കൂളിൽ പൊതുദർശനത്തിനുവെച്ചശേഷം നാലുമണിയോടെ ചെമ്പകമംഗലത്തെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന് 11 ന് വീട്ടിൽ നടക്കും.
അതേസമയം, വിരമിക്കേണ്ട ദിവസമാണ് അജികുമാർ കൊല്ലത്തെ ആശുപത്രിയിൽ വച്ച് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അജികുമാറിന് വെള്ളിയാഴ്ച രാത്രി ഡയലാസിസ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയോടെ ഹൃദയാഘാതമുണ്ടായി. രാവിലെ 6.30 ഓടെ മരണം സ്ഥിരീകരിച്ചുവെന്ന് ബന്ധുക്കൾ അറിയിച്ചു.
advertisement