സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോമോളുടെ മകളും പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ അന്നമോളെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുണ്ടാങ്കൽ ഭാഗത്ത് രാവിലെ 09.00 മണിക്കായിരുന്നു അപകടം.
രണ്ട് സ്ത്രീകളുടെ മരണത്തിനും, 11 വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും ഇടയാക്കിയ വാഹനം ഓടിച്ച ഇടുക്കി നെടുംകണ്ടം ചെറുവിള വീട്ടിൽ ത്രിജി എന്നയാളുടെ മകൻ ചന്ദൂസ് (24) എന്നയാളെ അറസ്റ്റ് ചെയ്തു.
അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
advertisement
പാലായിൽ നിന്ന് കടനാട്ടേക്ക് പോകുകയായിരുന്ന കാർ എതിർദിശയിൽനിന്ന് വന്ന യുവതികൾ സഞ്ചരിച്ച വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മഴയത്ത് അമിത വേഗതയിലാണ് കാറ് സഞ്ചരിച്ചിരിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിൽ ഉണ്ടായിരുന്നത് ടിടിഇ വിദ്യാർത്ഥികളാണ്.