തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.ടെന്‍ഡറില്‍ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്. വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ടെൻഡറിന്റെ കാര്യത്തിൽ ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിഷയം പരിഗണിച്ചില്ല. അന്തിമ തീരുമാനം പിന്നീടാണെന്നാന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചത്.
അതേസമയം കരിപ്പൂർ വിമാനത്താവളം ഉടൻ സ്വകാര്യവത്ക്കരിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവള വിഷയം മാത്രമാണ് നിലവിൽ പരിഗണിക്കുന്നതെന്നും എംപിമാരായ എം.കെ രാഘവനും രമ്യ ഹരിദാസും നൽകിയ നിവേദനത്തിൽ മന്ത്രി പ്രതികരിച്ചു. വിമാനത്താവള വിഷയം ചർച്ച ചെയ്യാൻ മന്ത്രി കേരള എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.
advertisement
