പദ്ധതിക്കാവശ്യമായ പ്രവർത്തനങ്ങൾ വേഗത്തിൽ ഏകോപിപ്പിക്കുന്നതിനായി പൊന്നാനിയിൽ ഡിഎംആർസിയുടെ പ്രത്യേക ഓഫിസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിലാണ് ഈ പുതിയ റെയിൽപാത വിഭാവനം ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത ഉറപ്പാക്കാൻ കഴിയുന്ന രീതിയിലായിരിക്കും ഈ അതിവേഗപാതയുടെ നിർമ്മാണം പൂർത്തിയാക്കുക.
ഒൻപത് മാസത്തിനുള്ളിൽ പദ്ധതിയുടെ ഡിപിആർ പൂർത്തിയാക്കി സമർപ്പിക്കാമെന്ന് ഇ. ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ നിർണ്ണായകമായ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്. ജനജീവിതത്തെയും പരിസ്ഥിതിയെയും ബാധിക്കാത്ത വിധം പരമാവധി മേൽപാതകളും തുരങ്കങ്ങളും ഉൾപ്പെടുത്തിയായിരിക്കും ഈ പാത നിർമ്മിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
advertisement
