കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്യം നേടാൻ സാധിച്ചില്ല. എങ്കിൽ പോലും ബി ജെ പിക്ക് മാത്രമാണ് തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനായത്. സി പി എമ്മിന് കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളുടെ എണ്ണം കുറയുകയാണ് ചെയ്തത്.
You may also like:സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് CPM സെക്രട്ടേറിയറ്റ് വിലയിരുത്തൽ; BJPയുടെ കടന്നുകയറ്റത്തിൽ വിശദ പരിശോധനയ്ക്കും CPM [NEWS]'പ്രദീപിന്റേത് ആസൂത്രിതമായ ഒരു കൊലപാതകം; ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും മാത്രം അറിഞ്ഞാൽ മതി': സനൽ കുമാർ ശശിധരൻ [NEWS] യുഡിഎഫ്: നേട്ടമുണ്ടായത് ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും മാത്രം; മധ്യകേരളത്തിലെ യുഡിഎഫ് വോട്ടുചോര്‍ച്ചക്ക് വെല്‍ഫെയര്‍ ബന്ധവും കാരണം [NEWS]
advertisement
അതിനാൽ ജനവിധിയിൽ സി പി എമ്മിന് ആശ്വസിക്കാൻ ഒന്നുമില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം ബി ജെ പിയെ തോൽപ്പിക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിലെ സാഹചര്യങ്ങളാണ് കൂടുതലായി പ്രതിഫലിച്ചത്.
അതിനാൽ ഈ ഫലം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. സംസ്ഥാന നേതൃത്വത്തിന് എതിരെയുള്ള ബി ജെ പി നേതാക്കളുടെ വിമർശനത്തെ കുറിച്ച് അറിയില്ലെന്നും മുരളീധരൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് എതിരെ ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിനെക്കുറിച്ച് അറിയില്ല.
സംസ്ഥാന നേതൃത്വത്തിന് എതിരെയുള്ള ഒ രാജഗോപാലിന്റെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.