ഭർത്താവിനൊപ്പം മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പുഷ്പ സീറ്റിൽ കുഴഞ്ഞുവീണത്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയ പുഷ്പയ്ക്ക് യാത്രക്കാർ വെള്ളം കൊടുത്തെങ്കിലും കൂടുതൽ അവശയായി. ജൂനിയ ഉടൻ പരിശോധിച്ച ശേഷം ഉടൻ സിപിആര്‍ നൽകുകയായിരുന്നു.
തുടർച്ചയായി സിപിആർ നൽകിയതോടെ പുഷ്പ ശ്വാസം എടുക്കാൻ ആരംഭിച്ചെങ്കിലും എഴുന്നേൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് ബസ് വാളകത്ത് നിർത്താൻ നിർദേശിച്ച ശേഷം ജൂനിയ സിപിആർ നൽകുന്നത് തുടർന്നു. ഈ യാത്രക്കാര്‍ ആംബുലൻസിനെ വിളിക്കുകയും ചെയ്തു.
advertisement
Also Read-പൊലീസ് കുഴിയെണ്ണി; പത്തനംതിട്ട ജില്ലയിലെ റോഡിൽ 38 കുഴികളെന്ന റിപ്പോര്‍ട്ട് കൈമാറി
ആംബുലൻസ് എത്തിയപ്പോഴേക്കും പുഷ്പ എഴുന്നേറ്റു നിൽക്കാൻ കഴിയുന്ന അവസ്ഥയിലെത്തി. തുടർന്ന് ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ചികിത്സ നൽകിയതോടെയാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജൂനിയയെ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ മേളയിൽ ഡീൻ കുര്യാക്കോസ് എംപി ആദരിച്ചു.
