സ്ത്രീയുടെ പക്കൽ ഉണ്ടായിരുന്ന 15 പവൻ സ്വർണാഭരണത്തിന് 36% ഡ്യൂട്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനം ഉണ്ടാക്കിയത്. ഇവയെല്ലാം താൻ ഉപയോഗിച്ചിരുന്ന സ്വർണ്ണാഭരണമാണെന്നും നാട്ടിൽ നിന്നും ബന്ധുക്കളുടെ അടുത്തേക്ക് പോയപ്പോൾ ആഭരണം അണിഞ്ഞാണ് പോയതെന്നും അതിനാൽ ഡ്യൂട്ടി എടുക്കാൻ കഴിയില്ല എന്നുമായിരുന്നു സ്ത്രീയുടെ വാദം.
അതേസമയം വിദേശത്ത് പോയപ്പോൾ സ്വർണ്ണമുള്ള കാര്യം കസ്റ്റംസിനെ ബോധ്യപ്പെടുത്തുന്നതിന് രേഖകൾ ഇല്ലാത്തതിനാൽ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ആറുമാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാത്ത പക്ഷം സ്വർണ്ണത്തിന് രണ്ട് ലക്ഷത്തിൽ കൂടുതൽ രൂപ നികുതിയായി നൽകണമെന്ന് കസ്റ്റംസ് പറഞ്ഞു. ഇതോടെ സ്ത്രീ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ആഭരണങ്ങൾ വലിച്ചൂരി ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് എറിയുകയും ലഗേജുകൾ എടുക്കാനായി ടെർമിനലിലേക്ക് പുറത്തേക്കിറങ്ങി പോവുകയും ആയിരുന്നു.
advertisement
ഇതോടെ എയർ കസ്റ്റംസ് വിവരം സി ഐ എസ് എഫിന് കൈമാറി. തുടർന്ന് പുറത്തേക്ക് ഇറങ്ങിപ്പോയ ഇവർ ബന്ധുക്കളുമായി സംസാരിച്ച് തിരികെ മടങ്ങിയെത്തി കസ്റ്റംസ് അധികൃതമായി വീണ്ടും സംസാരിച്ചു. എന്നാൽ നികുതി അടയ്ക്കാതെ സ്വർണം വിട്ടു നൽകാൻ കഴിയില്ലെന്ന് നിലപാടിൽ ആയിരുന്നു ഉദ്യോഗസ്ഥർ. തടഞ്ഞുവെച്ച സ്വർണ്ണം വീണ്ടും വിദേശത്തേക്ക് തന്നെ മടങ്ങി പോകുമ്പോൾ വിമാനത്താവളത്തിൽ വച്ച് ഇവർക്ക് തിരികെ മടക്കി നൽകുന്നതിൽ തടസ്സം ഇല്ലെന്നും ക്വസ്റ്റംസ് വ്യക്തമാക്കി. ഏറെ നേരത്തെ തർക്കങ്ങൾക്കു ശേഷം കസ്റ്റംസ് മുന്നോട്ടുവച്ച ഈ ഈ ഉപായം അംഗീകരിച്ച ഇവർ ബന്ധുക്കളുമായി മടങ്ങി പോവുകയും ചെയ്തു.