സർക്കാരിനോട് ചോദിച്ചാൽ കെഎസ്ആർടിസിയാണ് പണം നൽകേണ്ടതെന്ന് പറയും. അവരോട് ചോദിച്ചാൽ പണമില്ലെന്നാണ് മറുപടി. ആരുടെ പക്കലും പണമില്ല. പിന്നെ എന്തു ചെയ്യുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു.
സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ധാരണാപത്രം ഒപ്പിടുന്ന മുറയ്ക്ക് കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് നേരത്തെ സർക്കാർ വിശദീകരിച്ചിരുന്നു. എന്നാൽ ധാരണാപത്രം ഒപ്പിടുന്നതു സംബന്ധിച്ച് ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.
കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ നവംബർ മുതൽ ഒരു വർഷത്തേക്കുള്ള പെൻഷൻ ബാങ്ക് കൺസോർഷ്യം വഴി വിതരണം ചെയ്യാൻ തീരുമാനമായെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ധാരണാപത്രം ഒപ്പിടുന്നതു സംബന്ധിച്ച് ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്. വിശദീകരണം നൽകാൻ സർക്കാരിന് കൂടുതൽ സമയം നൽകിയ കോടതി ഹർജി 20ന് പരിഗണിക്കും.
advertisement