TRENDING:

മുസ്ലീം സ്ത്രീ പുനർവിവാഹം ചെയ്താലും ആദ്യ ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ട്: ബോംബെ ഹൈക്കോടതി

Last Updated:

ന്യായമായ ഒരു തുക നൽകാനുള്ള ഭർത്താവിന്റെ കടമ ഇവിടെ ഒരു നിയമവും ഒഴിവാക്കുന്നില്ലെന്നും ഹൈക്കോടതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുസ്ലീം സ്ത്രീ പുനർവിവാഹം ചെയ്താലും ആദ്യ ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാനുള്ള അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് രാജേഷ് പാട്ടീലിന്റെതാണ് ഉത്തരവ്. 1986 ലെ മുസ്ലീം വുമൺ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ ഡിവോഴ്സ്) ആക്ടിലെ സെഷൻ 3 പ്രകാരം വ്യവസ്ഥ ചെയ്യുന്ന ജീവനാംശത്തിന് പുനർവിവാഹത്തിന് ശേഷവും മുസ്ലീം സ്ത്രീകൾക്ക് അവകാശമുണ്ടെന്നാണ് കോടതി വിധിച്ചത്. ന്യായമായ ഒരു തുക നൽകാനുള്ള ഭർത്താവിന്റെ കടമ ഇവിടെ ഒരു നിയമവും ഒഴിവാക്കുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

"പുനർവിവാഹത്തിന്റെ പേരിൽ മുൻ ഭാര്യക്ക് ലഭിക്കേണ്ട‍ അവകാശങ്ങൾ പരിമിതപ്പെടുത്താൻ പ്രസ്തുത നിയമം ഒരിടത്തും പരാമർശിച്ചിട്ടില്ല. വിവാഹമോചിതയായ സ്ത്രീക്ക് അവളുടെ പുനർവിവാഹം പരിഗണിക്കാതെ തന്നെ, ന്യായമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ജീവനാംശത്തിന് അർഹതയുണ്ട് എന്നതാണ് നിയമത്തിന്റെ സാരം. സെക്ഷൻ 3(1)(എ) പ്രകാരം ഭാര്യക്ക് ജീവനാംശം ക്ലെയിം ചെയ്യാൻ ഭർത്താവും ഭാര്യയും തമ്മിലുള്ള വിവാഹമോചം തന്നെ മതിയാകും", എന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Also read-വല്ല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം

advertisement

2005 ൽ വിവാഹിതരായ ഈ മുസ്ലീം ദമ്പതികൾക്ക് ഒരു മകളുമുണ്ട്. 2008 ൽ യുവതി വിവാഹമോചനത്തിന് അപേക്ഷിക്കുകയും 2012-ൽ സെക്ഷൻ 3 പ്രകാരം ജീവനാംശത്തിന് അപേക്ഷ നൽകുകയും ചെയ്തു. വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം മൂന്ന് മാസത്തേക്ക് ഒരു മുസ്ലീം സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് എംഡബ്ല്യൂപിഎ (MWPA ) യുടെ സെക്ഷൻ 3 ൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം മുസ്ലീം സ്ത്രീകൾ ആചരിക്കേണ്ട കാത്തിരിപ്പ് കാലഘട്ടമാണ് ഈ 3 മാസം. ഇത് ഇദ്ദത് കാലം (Iddat period) എന്നാണ് അറിയപ്പെടുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2014- ൽ ഭാര്യക്ക് രണ്ട് മാസത്തിനുള്ളിൽ 4,32,000 രൂപ നൽകാനാണ് ഭർത്താവിനോട് മജിസ്ട്രീറ്റ് കോടതി ഉത്തരവിട്ടത്. തുടർന്ന് ഭർത്താവ് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. എന്നാൽ ഈ അപ്പീൽ തള്ളുകയും പകരം സെഷൻസ് കോടതി നേരത്തെ നൽകേണ്ട തുക 9 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് അപ്പീൽ സമർപ്പിച്ചത്. ഇതിനിടെ യുവതി പുനർവിവാഹിതയാവുകയും ചെയ്തു. മുൻ ഭാര്യ പുനർവിവാഹം കഴിച്ച സാഹചര്യത്തിൽ ജീവനാംശത്തിന് അർഹതയില്ലെന്നായിരുന്നു ഭർത്താവിന്റെ വാദം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Law/
മുസ്ലീം സ്ത്രീ പുനർവിവാഹം ചെയ്താലും ആദ്യ ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ട്: ബോംബെ ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories