TRENDING:

എസ്എൻസി ലാവ്ലിന്‍ കേസ് വീണ്ടും മാറ്റി; സെപ്റ്റംബർ 12 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

Last Updated:

ഇതുവരെ 34 തവണയാണ് ഇതുവരെ ലാവ്ലിൻ കേസ് മാറ്റിവെച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. സെപ്റ്റംബർ 12 ആണ് പുതിയ തീയ്യതി. കേസ് സുപ്രീംകോടതിയുടെ പുതിയ ബഞ്ച് ഇന്ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടു. ഹർജി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്.
news 18
news 18
advertisement

എന്നാൽ, ചൊവ്വാഴ്ച്ച ഹാജരാകുന്നതിൽ അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. സെപ്റ്റംബറിലേക്ക് മാറ്റണമെന്ന സാൽവേയുടെ ആവശ്യം അംഗീകരിച്ചാണ് സെപ്റ്റംബർ 12 ലേക്ക് മാറ്റിയത്.

Also Read- ഉമ്മൻ ചാണ്ടിയുടെ വിയോഗം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചു

ഇതുവരെ 34 തവണയാണ് ഇതുവരെ ലാവ്ലിൻ കേസ് മാറ്റിവെച്ചത്. മലയാളിയായ ജസ്റ്റിസ് സി.ടി.രവി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയത്.

advertisement

Also Read- സംസ്ഥാനത്ത് ഇന്ന്‌ ബാങ്കുകൾ ഉൾപ്പെടെ പൊതുഅവധി; 2 ദിവസത്തെ ദുഃഖാചരണം

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.

മലയാളം വാർത്തകൾ/ വാർത്ത/Law/
എസ്എൻസി ലാവ്ലിന്‍ കേസ് വീണ്ടും മാറ്റി; സെപ്റ്റംബർ 12 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
Open in App
Home
Video
Impact Shorts
Web Stories