TRENDING:

ശബരിമല നട തുലമാസ പൂജകൾക്കായി തുറന്നു; മേൽശാന്തി നറുക്കെടുപ്പ് വ്യാഴാഴ്ച

Last Updated:

പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നിവരാകും ഇത്തവണ മേൽശാന്തിമാരെ നറുക്കെടുക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിച്ചു. നട തുറന്നു എങ്കിലും ഇന്ന് പ്രത്യേക പൂജകൾ ഇല്ല. പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ (വ്യാഴാഴ്ച) നടക്കുക. ഉഷപൂജയ്ക്ക് ശേഷം രാവിലെ ഏഴരയോടെയാകും നറുക്കെടുപ്പ് നടക്കുക. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നിവരാകും ഇത്തവണ മേൽശാന്തിമാരെ നറുക്കെടുക്കുക.
advertisement

പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂർണ്ണ വർമ്മ - ഗിരീഷ് വിക്രം എന്ന ദമ്പതികളുടെ മകനായ ഋഷികേശ് വർമ്മയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുക്കുക. പന്തളം വടക്കേടത്തു കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ-പ്രീജ ദമ്പതികളുടെ മകൾ വൈഷ്ണവിയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുക്കുക. 2011ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരരമുള്ള റിട്ടയേർഡ് ജസ്റ്റിസ് കെടി തോമസിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയക്കുന്നത്.

മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. 31നാണ് ആട്ടച്ചിത്തിര. അതേ സമയം, ശബരിമല മേൽശാന്തി നറുക്കെടുപ്പിലെ അന്തിമ പട്ടികയിൽ നിന്നും ഹൈക്കോടതി ഒരാളെ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ഒഴിവാക്കിയത്. മാനദണ്ഡപ്രകാരമുള്ള പ്രവൃത്തിപരിചയം ഇല്ലെന്ന് കണ്ടെത്തിയാണ് നടപടി. നാളെയാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ശബരിമല നട തുലമാസ പൂജകൾക്കായി തുറന്നു; മേൽശാന്തി നറുക്കെടുപ്പ് വ്യാഴാഴ്ച
Open in App
Home
Video
Impact Shorts
Web Stories