ഇത്തരത്തിൽ റഷ്യയിലെ ബെൽക്ക എന്ന ഒരു നായയെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നദിയിൽ മുങ്ങിത്താണുപോയ തൻറെ യജമാനൻ തിരിച്ചുവരുന്നതും കാത്ത് നാലു ദിവസമാണ് ബെൽക്ക നദിക്കരയിൽ കാത്തിരുന്നത്. യജമാനൻ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നറിയാതെ.
59 കാരനായ ബെൽക്കയുടെ ഉടമ തണുത്തുറഞ്ഞ നദിയിയുടെ ഉപരിതലത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ മഞ്ഞുപാളി തകർന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. സമീപത്തുകൂടി പോയ ഒരാൾ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണം സാധിച്ചില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഉഫാ നദിയിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. ഹൃദയഭേദകമായ സംഭവത്തിൽ പലരുടെയും മനസിനെ ആഴത്തിൽ സ്പർശിച്ചത് ബെൽകയ്ക്ക് തന്റെ യജയമാനനോടുള്ള നന്ദിയായിരുന്നു.നാല് ദിവസമായിരുന്നു തന്റെ ഉടമയുടെ തിരിച്ചുവരവിനായി അദ്ദേഹം വീണ നദിയുടെ തീരത്ത് അവൾ കാത്തിരുന്നത്. ഉടമയുടെ ബന്ധുക്കൾ ബെൽക്കയെ വീട്ടിലേക്ക് കൊണ്ടു പോയെങ്കിലും വീണ്ടും നദീതീരത്ത് അതേ സ്ഥലത്ത് എത്തി ബെൽക്ക കാത്തിരുപ്പ് തുടർന്നു.
advertisement
@brutamerica എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്നാണ് ബെൽക്കയുടെ കഥ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തത്.14000ത്തിലധികം ലൈക്കുകളാണ് ഇതിനോടകം പോസ്റ്റ് നേടിയത്.നിരവധിപ്പർ പോസ്റ്റിനോട് പ്രതികരിച്ചു. നമ്മൾ ഇവയെ അർഹിക്കുന്നില്ലെന്നും അവർ(നായ്ക്കൾ) നമ്മളെക്കാൾ എത്രയോ മുകളിലാണെന്നും ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. മിക്ക സോഷ്യൽ മീഡിയ ഉപയോക്താക്കളും അവരുടെ നായകളോടുള്ള സ്നേഹത്തെക്കുറിച്ച് വാചാലരായി.ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയിൽ ഒരു യുവതി ഗോദാവരി നദിയിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു.യുവതിയുടെ വളർത്തുനായ അവരുടെ തിരിച്ചുവരവും കാത്ത് പാലത്തിൽ കാത്തിരുന്നതും വാർത്തയായിരുന്നു.