നിഷാന്ത് എന്നായിരുന്നു കൊലാഞ്ചിയും അമുദയും നേരത്തെ മകന് പേരിട്ടിരുന്നത്. എന്നാൽ ട്രാൻസ് വ്യക്തിയായ നിഷാന്ത് വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് വീട് വിട്ടിറങ്ങി. പിന്നീട് ട്രാൻസ് സമൂഹത്തിനൊപ്പമായിരുന്നു നിഷാന്ത് താമസിച്ചത്.
പിന്നീട് മനസ്സു മാറിയ അമുദയും കൊലാഞ്ചിയും ട്രാൻസ് വനിതയാകാനുള്ള നിഷാന്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. നിഷാന്തിനെ നിഷയായി ഇരുവരും വീട്ടിലേക്ക് സ്വീകരിച്ചു. നിഷാന്ത് എന്ന പേര് മാറ്റി നിഷ എന്ന പുതിയ പേര് നൽകിയതും മാതാപിതാക്കളാണ്.
Also Read-സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന ശീലം അവസാനിപ്പിക്കുക; കാരണം എന്തെന്നല്ലേ?
advertisement
തമിഴ്നാട്ടിൽ പെൺകുട്ടികൾ പ്രായപൂർത്തിയായാൽ നടത്തുന്ന ചടങ്ങാണ് വയസ്സറിയിക്കൽ ചടങ്ങ്. മകൾക്കു വേണ്ടി ഈ ചടങ്ങ് നടത്താനും അമുദയും കൊലാഞ്ചിയും തീരുമാനിക്കുകയായിരുന്നു. ചടങ്ങിന് അടുത്ത ബന്ധുക്കളും അയൽവാസികളും സ്കൂളിലെ നിഷയുടെ സുഹൃത്തുക്കളുമെല്ലാം ചടങ്ങിന് എത്തിയിരുന്നു.
Also Read-Postpartum Depression | പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ? പരിഹരിക്കാൻ ചെയ്യേണ്ടതെന്ത്?
തന്റെ തീരുമാനവും മാറ്റവും അംഗീകരിച്ച വീട്ടുകാരോടും ബന്ധുക്കളോടും നന്ദിയുണ്ടെന്ന് നിഷ ന്യൂസ് 18 നോട് പ്രതികരിച്ചു. സ്വന്തം മക്കളുടെ ആഗ്രഹങ്ങൾ അംഗീകരിക്കാനും ബഹുമാനിക്കാനും തന്റെ മാതാപിതാക്കളെ പോലെ എല്ലാ രക്ഷിതാക്കളും തയ്യാറാവണമെന്നും നിഷ അഭ്യർത്ഥിക്കുന്നു.
അമുദയുടേയും കൊലാഞ്ചിയുടേയും മാതൃക എല്ലാവരും പിന്തുടരണമെന്നും ഇത് പുതിയൊരു തുടക്കമാകട്ടേയെന്നുമാണ് ചടങ്ങിനെത്തിയവർ പറയുന്നത്. ട്രാൻസ് വിഭാഗത്തെ സമൂഹം അംഗീകരിക്കാൻ നിഷയുടെ മാതാപാതിക്കളുടെ പ്രവർത്തി മുതൽകൂട്ടാകട്ടേയെന്നും അതിഥികൾ പറഞ്ഞു.
