സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 9 വരെയുള്ള ഒരു മാസം വിറ്റതും തിരിച്ചെടുത്തതുമായ പ്ലാസ്റ്റിക് കുപ്പികളുടെ കണക്ക് ബെവ്കോ പുറത്തുവിട്ടു. 15,25,584 പ്ലാസ്റ്റിക് കുപ്പി മദ്യമാണ് വിറ്റത്. ഇതിൽ 7,66,604 കാലിക്കുപ്പികൾ തിരിച്ചുവന്നു. ഇവർക്ക് 20 രൂപാ വീതം നിക്ഷേപത്തുക തിരിച്ചുകൊടുത്തു. 50.25 ശതമാനം കുപ്പികളാണ് തിരിച്ചെത്തിയത്. തിരിച്ചെത്താത്ത കുപ്പികൾക്കായി അടച്ച നിക്ഷേപത്തുകയാണ് ബെവ്കോയ്ക്ക് ലഭിച്ചത്.
മദ്യം വാങ്ങിയ ഔട്ട്ലെറ്റിൽതന്നെ ഇവ ഉപഭോക്താക്കൾ തിരിച്ചെത്തിച്ചാൽ ഇനിയും തുക തിരിച്ചുനൽകുമെന്ന് ബെവ്കോ വിശദീകരിക്കുന്നു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതം ഔട്ട്ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്.
advertisement
ജനുവരി മുതൽ 270 ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് ബെവ്കോയുടെ തീരുമാനം. 50 ശതമാനം മാത്രമേ തിരിച്ചെത്തുന്നുള്ളുവെങ്കിൽ ജനുവരി മുതൽ കോടികളാണ് ഈയിനത്തിൽ ബെവ്കോയ്ക്ക് ലഭിക്കുക.
Summary: BEVCO has received an amount of ₹1.51 crore from customers in the last one month through the sale of plastic liquor bottles. This is because customers have not returned the empty bottles to claim the ₹20 deposit collected at the time of sale. A total of 7,58,980 bottles were not returned. This amount has now gone into BEVCO's pocket.