Also Read- Arikomban| നാട്ടിലേക്ക് ഇറങ്ങേണ്ട! അരിക്കൊമ്പന് അരിയും ശർക്കരയും പഴക്കുലയും എത്തിച്ച് തമിഴ്നാട്
50 കിലോ കോഴിത്തീറ്റ ചാക്കിന്റെ വില അടുത്തിടെ 700 രൂപയാണ് കൂടിയത്. കനത്ത ചൂടിൽ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നതും വിലക്കയറ്റത്തിന് കാരണമായതായി പറയുന്നു. കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെ ഇറച്ചി വിപണികളിലേക്ക് കോഴിയെത്തുന്നത്. വില ഇനിയും ഉയർന്നാൽ ഹോട്ടലുകളിലെ ഭക്ഷണ വിലയും ബാധിക്കുമെന്ന് ഉറപ്പാണ്.
advertisement
മുൻപ് സംസ്ഥാനത്തേക്ക് ആവശ്യമായ കോഴിയുടെ 50 ശതമാനം വരെ തദ്ദേശീയമായി ഉത്പാദിപ്പിച്ചിരുന്നു. അത് കോവിഡിനുശേഷം പഴയപടി 20 ശതമാനമായി. കോവിഡ് കാലത്തും അതിനുശേഷവും നഷ്ടം കാരണം നിരവധി ഫാമുകൾ പൂട്ടിപ്പോയതാണ് തദ്ദേശീയ ഉത്പാദനക്കുറവിന് ഇടയാക്കിയത്. ട്രോളിംഗ് നിരോധനം വരുന്നതോടെ കോഴിക്ക് ഡിമാൻഡ് വർധിക്കുമെന്നതിനാൽ വില ഇനിയും ഉയരുമെന്നാണ് വിവരം. ഇതോടെ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാകും.