മൂന്ന് മാസം നീണ്ടുനില്‍ക്കുന്നതാണ് ക്യാംപെയിന്‍. ഇത്തരം ആസ്തികളെ കുറിച്ച് ജനങ്ങളിൽ അവബോധം വളര്‍ത്താനും ഈ പരിപാടി വഴി ലക്ഷ്യമിടുന്നു.
"വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്ന പണം സര്‍ക്കാര്‍ സ്വത്തല്ല. മറിച്ച് വ്യക്തികളുടെയും കുടുംബങ്ങളുടേതുമാണ്. ബാങ്കുകളില്‍ നിന്നോ ആര്‍ബിഐയില്‍ നിന്നോ ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ പ്രൊട്ടക്ഷന്‍ ഫണ്ടില്‍ (ഐഇപിഎഫ്) നിന്നോ അവകാശികളില്ലാത്ത പണം തിരികെ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആളുകള്‍ ശബ്ദമുയര്‍ത്തിയിട്ട് പതിറ്റാണ്ടുകള്‍ കടന്നുപോയി. ഇത് അവരുടെ പണമാണ്", നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
advertisement
രേഖകള്‍ നഷ്ടപ്പെട്ടതിനാലോ പോളിസികളെ കുറിച്ച് മറന്നുപോകുന്നതോ കൊണ്ടോ അവബോധമില്ലായ്മ കാരണമോ ആണ് ഇത്തരം ആസ്തികള്‍ ഉണ്ടാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. കൈയെത്തും ദൂരത്ത് തൂങ്ങിക്കിടക്കുന്ന ഒരു പഴം പോലെയാണിത്. പക്ഷേ അത് യഥാര്‍ത്ഥത്തില്‍ അവകാശികളുടെ കൈകളിലേക്ക് വീഴുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
ബോധവല്‍ക്കരണം, ആക്‌സസ്, ആക്ഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്. ആദ്യം അവകാശികളില്ലാതെ കിടക്കുന്ന പണത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതാണ് ആദ്യം. രണ്ടാമതായി ആര്‍ബിഐയുടെ യുഡിജിഎഎം പോര്‍ട്ടല്‍ വഴി ആക്‌സസ് ഉറപ്പാക്കും. തുടര്‍ന്ന് ചെറിയ സൂചനകളില്‍ പോലും ഉദ്യോഗസ്ഥര്‍ ആളുകളെ സഹായിക്കും.
Summary: Union Finance Minister Nirmala Sitharaman has launched a nationwide campaign to return unclaimed money in various financial institutions. Rs 1.84 lakh crore is lying unclaimed in banks, RBI, insurance companies, mutual funds, provident fund accounts and other institutions. The campaign has been launched to return this money to its rightful owners