ഈ ആഴ്ചയുടെ തുടക്കത്തിൽ സ്വർണവിലയിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഇടിവ് തുടർന്നു.
ചൊവ്വാഴ്ചയിൽ സ്വർണ്ണം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം വെള്ളി 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഒരു ദിവസത്തെ ഇടിവ് രേഖപ്പെടുത്തി. പലിശ നിരക്കുകളിലെ അടുത്ത നീക്കത്തെ നിർണ്ണയിക്കുന്ന പ്രധാന യുഎസ് സാമ്പത്തിക ഡാറ്റയ്ക്കായി കാത്തിരിക്കുമ്പോൾ നിക്ഷേപകർക്കിടയിൽ വർദ്ധിച്ചുവരുന്ന ജാഗ്രതയാണ് സമീപകാലത്തെ വിലയിടിവിൽ പ്രതിഫലിക്കുന്നത്.
advertisement
ആഗോള സംഘർഷങ്ങൾക്കും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നതിനും ഇടയിൽ നിക്ഷേപകർ വിലയേറിയ ലോഹങ്ങളുടെ സുരക്ഷ തേടിയതിനാൽ, ഈ വർഷം സ്വർണ്ണ വിലയിൽ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
അടുത്തയാഴ്ച ദക്ഷിണ കൊറിയയിൽ വെച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഒരു വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതും വിപണി വികാരത്തെ സ്വാധീനിച്ചു. റഷ്യയിൽ നിന്ന് ചൈന എണ്ണ വാങ്ങുന്നത് ചർച്ചകളിൽ ഉൾപ്പെടുമെന്നും അദ്ദേഹം പരാമർശിച്ചു.
അതേസമയം, പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ട്രംപും തമ്മിലുള്ള സാധ്യമായ ഉച്ചകോടിക്ക് തയ്യാറെടുക്കുന്നതായി റഷ്യ സ്ഥിരീകരിച്ചു. ആഗോള വ്യാപാര, ഊർജ്ജ വിപണികളിൽ ഉണ്ടാകാവുന്ന ഏതെങ്കിലും പ്രത്യാഘാതങ്ങൾ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Summary: There has been a significant drop in the price of gold in the state after it touched close to Rs 1 lakh per pavan of gold. It has recorded a decrease of Rs 1600 from the previous day's price. While the previous day's price of gold was Rs 92320 per pavan, today's price is Rs 91,720.
