"കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ജിഎസ്ടി വരുമാനത്തിൽ 10 ശതമാനത്തിലധികം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇന്ത്യയിൽ ജിഎസ്ടി വരുമാനത്തിൽ കൂടുതൽ സ്ഥിരതയും പുരോഗതിയും പ്രകടമാക്കുന്നു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പല ആഘോഷങ്ങളും വരാനിരിക്കുന്നതിനാൽ വരുമാനം ഇനിയും വർദ്ധിക്കും" കെപിഎംജിയുടെ പരോക്ഷ നികുതി മേധാവിയും പങ്കാളിയുമായ അഭിഷേക് ജെയിൻ പറഞ്ഞു.
അതേസമയം 2024 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മൊത്ത ജിഎസ്ടി വരുമാനം 10.2 ശതമാനം ഉയർന്ന് 7.38 ലക്ഷം കോടി രൂപയുമായി. ഏറ്റവും കൂടുതൽ ജിഎസ്ടി പിരിച്ചെടുത്ത സംസ്ഥാനം മഹാരാഷ്ട്രയാണ് (28,970 കോടി). കർണാടക (13,025 കോടി രൂപ), ഗുജറാത്ത് (11,015 കോടി രൂപ), തമിഴ്നാട് (10,490 കോടി രൂപ), ഉത്തർപ്രദേശ് (9,125 കോടി രൂപ) എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് പിന്നിൽ ഏറ്റവും ഉയർന്ന നികുതി പിരിവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ ചരക്ക് ഇറക്കുമതിയുടെ ജിഎസ്ടി വരുമാനം ഉൾപ്പെടുത്താതെയുള്ള കണക്കുകളാണ് ഇത് .
advertisement
