സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.84 രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 99.84 ആയിരുന്നു. ഡീസല്‍ നിരക്ക് 85.93 രൂപയില്‍ നിന്ന് 88.95 രൂപയായിട്ടാണ് ഉയര്‍ത്തിയത്. വിലവർധനവ് ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരമുണ്ടാക്കുമെന്നും അടിയന്തരമായി തീരുമാനം പിൻവലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് അധിക വരുമാനം ലക്ഷ്യമിട്ടാണ് കര്‍ണാടക സംസ്ഥാന ധനവകുപ്പിന്റെ നികുതി വർധിപ്പിക്കല്‍ നടപടിയുണ്ടായിരിക്കുന്നത്. പെട്രോള്‍ വില വർധനവോടെ അവശ്യ സാധനങ്ങളുടെ വിലയും കുതിച്ച് ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
advertisement
കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില വർധിപ്പിക്കുമ്പോള്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് വില വര്‍ധിപ്പിച്ചത് ആയുധമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പെട്രോള്‍ വില കുറച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപയാണ് കുറച്ചിരുന്നത്. 2022ന് ശേഷം ആദ്യമായിട്ടാണ് രാജ്യവ്യാപകമായി പെട്രോള്‍ - ഡീസല്‍ വില കുറച്ചതെന്ന പ്രത്യേകതയുണ്ടായിരുന്നു.
Summary: Fuel prices in Karnataka increased by Rs 3 after the state government hiked the sales tax on petrol and diesel on June 15,which came into immediate effect.