“റെഗുലേറ്ററി ചട്ടങ്ങൾ പാലിക്കുന്നതിലെ വീഴ്ചകൾ അടിസ്ഥാനമാക്കിയാണ് പിഴകൾ തീരുമാനിച്ചിരിക്കുന്നത്. അല്ലാതെ, കമ്പനിയുടെ ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിൽ ഉള്ളതല്ല ഈ പിഴ”, എന്ന് ആർബിഐ ജൂൺ 26 ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Also read: Fuel price | പെട്രോൾ, ഡീസൽ വില എന്തായി? ഏറ്റവും പുതിയ നിരക്കുകൾ
ക്രെഡിറ്റ് വിവരങ്ങളുമായി ബന്ധപ്പെട്ട ചില ഡാറ്റകൾ കൃത്യവും പൂർണവുമല്ലെന്നാണ് ഈ കമ്പനികളിൽ നടത്തിയ പരിശോധനയിൽ ആർബിഐ കണ്ടെത്തിയിരിക്കുന്നത്. ഈ ബ്യൂറോകൾ തങ്ങളുമായി ബന്ധപ്പെട്ട ക്രെഡിറ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് ചില വായ്പക്കാരിൽ നിന്ന് പരാതികളും ലഭിച്ചിരുന്നു. പരാതികൾ ലഭിച്ച് 30 ദിവസത്തിനു ശേഷവും അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചോ ശരിയായ വിവരങ്ങൾ നൽകുന്നതിനുള്ള സമയപരിധി പാലിക്കാത്തതിനെക്കുറിച്ചോ യാതൊരു അറിയിപ്പും നൽകിയില്ലെന്നും പരാതിക്കാർ പറയുന്നു.
advertisement
ഈ ക്രെഡിറ്റ് ബ്യൂറോകൾക്ക് പിഴ ചുമത്തുന്ന തീരുമാനം സംബന്ധിച്ച പത്രക്കുറിപ്പുകൾ തിങ്കളാഴ്ചയാണ് (ജൂൺ 26) ആർബിഐ പുറത്തിറക്കിയത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട്, 2005ലെ ചട്ടങ്ങൾ പ്രകാരം, ഈ ബ്യൂറോകളെല്ലാം കുറ്റക്കാരാണെന്നും ആർബിഐ കണ്ടെത്തി.
Summary: RBI imposed monetary penalty for four credit bureaux including CIBIL