പെരിങ്ങോട്ടുകര എസ് എൻ ശങ്കരൻ സ്മാരക മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിലെ ജനൽ ചില്ലുകൾ , അലമാരകൾ, ടി വി, കസേരകൾ ഉൾപ്പെടെ എല്ലാം അക്രമി സംഘം തകർത്തു. ഓഫീസിൽ സൂക്ഷിച്ചിരുന്ന 25000 രൂപ മോഷണം പോയെന്നാണ് വിവരം.
ഒമ്പത് RSS പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി; വി മുരളീധരൻ എം.പി പ്രതിഷേധിച്ചു
കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകര സർക്കാർ ഐ ടി ഐയിൽ നടന്ന തെരഞ്ഞെടുപ്പിൽ എ ഐ എസ് എഫ് സ്ഥാനാർത്ഥി വിജയിച്ചിരുന്നു. തുടർന്ന് നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെ എസ് എഫ് ഐ, എ ഐ എസ് എഫ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഓഫീസ് ആക്രമണമെന്നും ഡിവൈ എഫ് ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സി പി ഐ നേതാക്കൾ ആരോപിച്ചു. അതേ സമയം പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പെരിങ്ങോട്ടുകരയിൽ സിപിഐ ഹർത്താൽ ആചരിച്ചിരുന്നു.
advertisement
Location :
First Published :
November 20, 2018 10:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സിപിഐയുടെ പാർട്ടി ഓഫീസ് ആക്രമിച്ചു; പിന്നിൽ DYFI എന്ന് ആരോപണം
