ഗ്രേറ്റ് ബോംബെ സർക്കസിന് ജനമനസ്സുകളിൽ സ്ഥാനം നേടി കൊടുക്കുന്നതിന് വലിയ പങ്കു വഹിച്ചവരാണ് കോമാളികളായ ഹരി കുബേരയും തുളസിദാസ് ചൗധരിയും പപ്പു താക്കൂറും. ഇവർക്കാണ് തമ്പിൽ ആദരമൊരുക്കുന്നത്.
also read:അറബി പഠിച്ചാലേ ഇനി അമ്പലത്തിൽ ജോലി കിട്ടൂവെന്ന് സെൻകുമാർ; വിമർശനവുമായി സോഷ്യൽ മീഡിയ
അറുപത് വർഷങ്ങൾക്ക് മുൻപാണ് തുളസീദാസ് ചൗധരി സർക്കസിൽ എത്തുന്നത്. അന്ന് 13 വയസ്. 73-ാം വയസിലും 18 കാരന്റെ ചുറുചുറുക്കിലാണ് തുളസീദാസ് ചൗധരി. ഇന്നും യുവതികൾക്കിടയിൽ തുളസീദാസിന് ആരാധകരുണ്ടെന്ന് ഫലിതം പറയുന്നു സർക്കസ് പി ആർ ഒ ശ്രീഹരി. ഹം സബ്കാ ദിൽ ഹേ എന്ന ചിത്രത്തിൽ ധാരാസിങ്ങിനൊപ്പം അഭിനയിച്ചിട്ടുണ്ട് തുളസീദാസ്. പ്രിയങ്ക ചോപ്രക്കും ഹൃത്തിക്ക് റോഷനും ഒപ്പമൊക്കെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുമുണ്ട്.
advertisement
തുളസീദാസിനൊപ്പം ഹരിയും പപ്പുവും റിങ്ങിൽ എത്തിയാൽ പിന്നെ പ്രകടനം തകൃതിയിലാക്കും. ഹരി മഹാരാഷ്ട്ര സ്വദേശിയാണ് മറ്റ് രണ്ടു പേരും ബീഹാർ സ്വദേശികളാണ്. പല നാടുകൾ ചുറ്റി കറങ്ങി കണ്ടും. കേരളം രാജ്യത്തിന്റെ പൂന്തോട്ടമെന്ന് പറയുന്നു ഈ കലാകാരൻമാർ .
തമ്പാണ് മൂന്ന് പേരുടെ ജീവിതത്തിൽ എല്ലാമെല്ലാം . പക്ഷെ സർക്കസിന് ഇന്ന് പഴയ പ്രൗഡിയില്ല. കൂടാരത്തിലെ ഒഴിഞ്ഞ കസേരകൾ കലാകാരൻമാർക്ക് മുന്നിൽ ചോദ്യചിഹ്നമാകുന്നു. അതിന്റെ എണ്ണം കൂടുന്നു എന്ന വ്യാകുലതയുമുണ്ട്.
ദുഃഖത്തിലും ചിരിക്കേണ്ടവരാണ് കോമാളികൾ : അങ്ങനെ ശീലിച്ചതു കൊണ്ട് ജീവിതം ഇവർക്ക് ഒരു മുഴുനീള സർക്കസ് പ്രദർശനം മാത്രം. മുന്നിലെ ഒഴിഞ്ഞ കസേരകൾ നിറയുന്ന ഒരു നാൾ വരുമെന്ന് ഇവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
