ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ്, റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാര്‍, ചില അനാഥ മന്ദിരങ്ങള്‍ എന്നിവടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്തത്. ഹര്‍ത്താലിനെത്തുടര്‍ന്ന് ഭക്ഷണമില്ലാതെ വന്നവര്‍ക്ക് ഇത് സഹായമാവുകയും ചെയ്തു. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഇന്ന് പുലര്‍ച്ചയോടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
അപ്രതീക്ഷിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു; അയ്യപ്പഭക്തരുടെ യാത്രയും അനിശ്ചിതത്വത്തിൽ
advertisement
ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു. ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഹര്‍ത്താല്‍ അറിയാതെ എത്തിയവര്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കുടുങ്ങുകയായിരുന്നു. ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തി വെക്കുകയും ചെയ്തു.
'രാഹുല്‍ വേണ്ട'; വിമാനത്താവളത്തില്‍ രാഹുല്‍ ഈശ്വറിനെ വിലവെക്കാതെ പ്രതിഷേധക്കാര്‍
ഹര്‍ത്താല്‍ വിവരം അറിയാതെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തിയവരാണ് ഏറെ വലഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള ദീര്‍ഘദൂര യാത്രക്കാര്‍ സ്റ്റേഷനുകള്‍ക്കു മുന്നില്‍ വാഹനം കിട്ടാതെ കാത്തുനിന്നു. സ്വകാര്യവാഹനങ്ങളില്‍ പുലര്‍ച്ചെ പുറപ്പെട്ട പലരും യാത്രാമധ്യേയാണ് ഹര്‍ത്താല്‍ വിവരം അറിഞ്ഞത്. ഹോട്ടലുകള്‍ കൂടി അടപ്പിച്ചതോടെ പലര്‍ക്കും ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ വരികയായിരുന്നു.
