TRENDING:

'ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട; നിങ്ങളുടെ അതേ 'ചിന്തയും വിയർപ്പും' ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്'

Last Updated:

സ്പീക്കർ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി ജ്യോതികുമാർ ചാമക്കാല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണത്തിന് മറുപടിയുമായി കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. 'എന്റെ ഹൃദയം നുറുങ്ങുന്നു, കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു' - എന്നു പറഞ്ഞാണ് അഖിലിനെ കുത്തിയ സംഭവത്തിൽ സ്പീക്കർ ഫേസ്ബുക്ക് കുറിപ്പിട്ടത്. എന്നാൽ ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ടെന്നും നിങ്ങളുടെ അതേ 'ചിന്തയും വിയര്‍പ്പും' ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടി സഖാക്കളെ നയിക്കുന്നതെന്നും ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്കിൽ കുറിച്ചു. 'ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണൻ, അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്‌'- ചാമക്കാല കുറിച്ചു. 2015 ബജറ്റ് അവതരണ ദിവസം നിയമസഭയ്ക്കുള്ളിൽ നടന്ന അക്രമങ്ങൾ ഓർമിപ്പിച്ചാണ് സ്പീക്കർക്ക് ചാമക്കാല മറുപടി നൽകിയിരിക്കുന്നത്.
advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം‌

അരുത് സ്പീക്കർ .... കരയിക്കരുത്

.............................

യൂണിവേഴ്സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ബഹു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനെഴുതിയ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി.

ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങൾക്ക് തണൽ എന്ന് കുട്ടിസഖാക്കളോട് സ്പീക്കർ ചോദിക്കുന്നു.

ഇതിന്റെയുത്തരം താങ്കൾക്കു തന്നെ കണ്ടെത്താനാവും ശ്രീരാമകൃഷ്ണൻ.

ഏറെ പുറകോട്ടൊന്നും പോവേണ്ട, 2015 മാർച്ച് 13 എന്ന ദിനം ഓർത്തെടുത്താൽ മതി....

advertisement

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളിൽ താങ്കളും സഹസഖാക്കളും ചേർന്ന് നടത്തിയ അക്രമങ്ങൾ മറന്നോ ?

കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങൾ അഴിച്ചുവിട്ട അക്രമത്തിൽ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കർക്ക് അറിയാമല്ലോ ?

അന്നും പിറ്റേന്നുമായി താങ്കളുടെ പാർട്ടിക്കാർ തിരുവനന്തപുരം നഗരം യുദ്ധക്കളമാക്കിയത് നിങ്ങൾ മറന്നാലും കേരളം മറക്കില്ല.

അതേ, നിങ്ങളുടെ അതേ "ചിന്തയും വിയർപ്പും" ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്.

ആ ചിന്തയാണ് സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽപ്പോലും കഠാര കയറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്.

advertisement

ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണൻ.

അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്.

ഈ കാപട്യമോർത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കർ...

ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട....

(അഭിപ്രായങ്ങൾ വ്യക്തിപരം)

മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട; നിങ്ങളുടെ അതേ 'ചിന്തയും വിയർപ്പും' ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്'